ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തതിലേറെയും ഇന്ത്യക്കാർ

Last Updated:

2023-ൽ, ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടായി

ദുബായ് വിമാനത്താവളം
ദുബായ് വിമാനത്താവളം
ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലൂടെ ഏറ്റവും കൂടുതൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. 11.9 മില്യൻ ഇന്ത്യൻ യാത്രികരാണ് ദുബായ് വിമാനത്താവളം വഴി ഇതുവരെ യാത്ര ചെയ്തത്. 6.7 മില്യൻ യാത്രക്കാരുമായി സൗദി അറേബ്യയും 5.9 മില്യൻ യാത്രക്കാരുമായി യുകെയും ഇക്കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പാകിസ്ഥാനിൽ നിന്നും 4.2 മില്യൻ യാത്രക്കാരും യുഎസിൽ നിന്നും മില്യൻ യാത്രക്കാരും, റഷ്യയിൽ നിന്നും 2.5 മില്യൻ യാത്രക്കാരും, ജർമനിയിൽ നിന്നും 2.5 മില്യൻ യാത്രക്കാരുമാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്.
2023-ൽ, ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, 31.7 ശതമാനം വർധനവോടെ, 86.9 മില്യൻ യാത്രക്കാരാണ് (ഏകദേശം എട്ട് കോടിയിലേറെ) പോയ വർഷം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2019ല്‍ ദുബായ് വിമാനത്താവളം വഴി 86.3 മില്യൻ പേരാണ് യാത്ര ചെയ്തത്. 2018-ല്‍ ഇത് 89.1 മില്യൻ ആയിരുന്നു.
ദുബായ് വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ഡിസംബർ മാസമായിരുന്നു കഴിഞ്ഞ വർഷം നാലാം പാദത്തിലെ ഏറ്റവും തിരക്കേറിയ മാസം. 7.8 മില്യൻ യാത്രക്കാരാണ് കഴിഞ്ഞ ഡിസംബറിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. നാലാം പാദത്തിൽ ആകെ 22.4 മില്യൻ യാത്രക്കാരെ ദുബായ് എയർപോർട്ട് സ്വാ​ഗതം ചെയ്തു. കഴിഞ്ഞ വർഷത്തെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 13.8 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്.
advertisement
2023ലെ കണക്കുകൾ പ്രകാരം, 104 രാജ്യങ്ങളിലെ 262 സ്ഥലങ്ങളിലേക്കായി ദുബായ് വിമാനത്താവളത്തിൽ നിന്നും സർവീസുകളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തതിലേറെയും ഇന്ത്യക്കാർ
Next Article
advertisement
'രാഹുലിന്റേത് അതിതീവ്ര പീഡനം, മുകേഷിന്റേത് തീവ്രത കുറഞ്ഞത്': ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്
'രാഹുലിന്റേത് അതിതീവ്ര പീഡനം, മുകേഷിന്റേത് തീവ്രത കുറഞ്ഞത്': ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും മുകേഷിന്റേത് തീവ്രത കുറഞ്ഞതാണെന്നും ലസിത നായര്‍.

  • മുകേഷിനെതിരെ പീഡനാരോപണം അംഗീകരിച്ചിട്ടില്ല, സത്യമായിരുന്നെങ്കില്‍ നടപടി ഉണ്ടായേനെ.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമെന്നും നോമിനികളെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

View All
advertisement