advertisement

ഒമാൻ കവയിത്രി ഹിലാല അൽ ഹമദാനി നിര്യാതയായി

Last Updated:

ഒമാനിൽ ഏറെ ആരാധകരുള്ള യുവ കവയിത്രിയായിരുന്നു ഹിലാല അൽ ഹമദാനി

ഹിലാല
ഹിലാല
മസ്ക്കറ്റ്: ഒമാനിലെ യുവ കവയിത്രി ഹിലാല അല്‍ ഹമദാനി അന്തരിച്ചു. ഇന്ന് പുലർച്ചെ പക്ഷാഘാതത്തെ തുടർന്നാണ് ഹിലാല അൽ ഹമദാനി മരണപ്പെട്ടത്. മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജന്മം നൽകിയിരുന്നു. പ്രസവത്തിന് പിന്നാലെയാണ് ഹിലാലയ്ക്ക് പക്ഷാഘാതം ഉണ്ടായത്.
ഹിലാലയുടെ മരണവാർത്ത ഒമാൻ സാംസ്ക്കാരികമേഖലയെയും സാഹിത്യലോകത്തെയും ദുഃഖത്തിലാഴ്ത്തി. ഹിലാലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്. അബുദാബിയില്‍ നടന്ന ‘മില്യണ്‍സ് പൊയറ്റ്’ മത്സരത്തിന്റെ രണ്ടാം പതിപ്പില്‍ ഹിലാല പങ്കെടുത്തിരുന്നു. സുല്‍ത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല.
പിതാവിന്‍റെ വഴി പിന്തുടർന്നാമ് ഹിലാല അൽ ഹമദാനി കവിത എഴുത്തിലേക്ക് എത്തുന്നത്. വാക്ചാതുര്യത്തിലും നബാത്തി കവിതയിലും മികവ് പുലർത്തിയ ആളാണ് ഹിലാലയുടെ പിതാവ്. ഹൈസ്കൂൾ കാലഘട്ടം മുതൽ ഹിലാല ശ്രദ്ധേയമായ കവിതകൾ എഴുതിത്തുടങ്ങി. ഒമാനിൽ ഏറെ ആരാധകരുള്ള യുവ കവയിത്രിയായിരുന്നു ഹിലാല. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹിലാല നബതി കവിതയിൽ സജീവമായി.
advertisement
മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, അൽ ഹംദാനി തന്റെ സ്‌നാപ്ചാറ്റ് അക്കൗണ്ടിൽ കുഞ്ഞഇന് ജന്മം നൽകിയെന്ന വാർത്ത പങ്കുവെച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒമാൻ കവയിത്രി ഹിലാല അൽ ഹമദാനി നിര്യാതയായി
Next Article
advertisement
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
'ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും'; ഡെപ്യൂട്ടി മേയർ ആശാനാഥ്
  • പ്രധാനമന്ത്രി മോദിയെ കണ്ട നിമിഷം ജീവിതത്തിൽ എന്നും അനുഗ്രഹവും പ്രചോദനവും ആകുമെന്ന് ആശാനാഥ്

  • മോദിയിൽ താൻ കണ്ടത് അധികാരം അല്ല, ഭാരതത്തിന്റെ ആത്മാവും വിനയവും ആണെന്ന് ആശാനാഥ് പറഞ്ഞു

  • പ്രധാനമന്ത്രിയുടെ കാലുകൾ തൊട്ടപ്പോൾ സന്തോഷവും അഭിമാനവും അനുഭവപ്പെട്ടുവെന്ന് ആശാനാഥ്.

View All
advertisement