മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രം അബുദാബിയിൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രാർത്ഥന നടത്തി

Last Updated:

ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കർമങ്ങൾക്ക് നേതൃത്വം നൽകി

മധ്യപൂർവദേശത്തെ ഏറ്റവുംവലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി ‘ബാപ്സ്’ ഹിന്ദുശിലാക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. പുരോഹിതരുടെ അകമ്പടിയോടെ നരേന്ദ്ര മോദി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്സ് എന്നറിയപ്പെടുന്ന 'ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത' ആണ് ക്ഷേത്രം നിർമിച്ചത്. വിഗ്രഹ പ്രതിഷ്ഠ രാവിലെ നടന്നിരുന്നു.
ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കർമങ്ങൾക്ക് നേതൃത്വം നൽകി. യുഎഇ ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടനദിനത്തിൽ പ്രവേശനം. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2019ലാണ് നിർമാണം ആരംഭിച്ചത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ് നിർമാണത്തിനുപയോഗിച്ചത്.
ക്ഷേത്രത്തിന് ഏഴ് ശ്രീകോവിലുകളാണ് ഉള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആരാധിക്കുന്ന ദേവതകളാണ് പ്രതിഷ്ഠ. അയ്യപ്പൻ, തിരുപ്പതി ബാലാജി, പുരി ജഗന്നാഥൻ, ശ്രീകൃഷ്ണനും രാധയും, ഹനുമാൻ, പരമശിവനും പാർവതിയും, ഗണപതി, മുരുകൻ, ശ്രീരാമനും സീതയും എന്നീ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ ഉണ്ടാകുക. എട്ടു പ്രതിഷ്ഠകൾ ക്ഷേത്ര കവാടത്തിലാണ്, ഇവ സനാധന ധർമത്തിന്റെ എട്ട് മൂല്യങ്ങളെ പ്രതിനിധാനം ചെയ്യും.
advertisement
യുഎഇയുടെ ചരിത്രവും വർത്തമാനവും തുടങ്ങിയവ അടയാളപ്പെടുത്തിയിട്ടുണ്ട്. ഏഴ് എമിറേറ്റുകളെ പ്രതിനിധാനംചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. 108 അടി ഉയരവും 262 അടി നീളവും 180 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. 1000 വർഷം കേടുപാടുകളില്ലാതെ നിലനിൽക്കുമെന്നതാണ് പ്രത്യേകത. അബുദാബിയിൽനിന്ന് 50.9 കിലോമീറ്റർ, ദുബായിൽനിന്ന് 93 കിലോമീറ്റർ, ഷാർജയിൽനിന്ന് 118.5 കിലോമീറ്റർ എന്നിങ്ങനെയാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
ഓൺലൈൻവഴി ദർശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് 18ന് പ്രവേശനം നൽകും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാർച്ച് ഒന്നുമുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാക്ഷേത്രം അബുദാബിയിൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രാർത്ഥന നടത്തി
Next Article
advertisement
Rashtriya Ekta Diwas Sardar@150  ഇന്ത്യ എന്ന ആശയത്തെ യാഥാർഥ്യമാക്കിയ ഉരുക്കുമനുഷ്യൻ; സർദാർ വല്ലഭായ് പട്ടേലിന്റെ  ജന്മവാര്‍ഷികം
Rashtriya Ekta Diwas Sardar@150 ഇന്ത്യ എന്ന ആശയത്തെ യാഥാർഥ്യമാക്കിയ ഉരുക്കുമനുഷ്യൻ;സർദാർ പട്ടേലിന്റെ ജന്മവാര്‍ഷികം
  • സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം രാജ്യം ആചരിക്കുന്നു, ഒക്ടോബർ 31-ന്.

  • പട്ടേൽ 565 നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യയുടെ ഐക്യം ഉറപ്പാക്കി, കരുത്തുറ്റ നേതാവായി.

  • പട്ടേലിന്റെ സ്മരണയ്ക്കായി 181 മീറ്റർ ഉയരമുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റി 2018-ൽ സമർപ്പിച്ചു.

View All
advertisement