കുവൈറ്റിൽ മഹാഭാരതത്തിന്‍റെയും രാമായണത്തിന്റെയും അറബി വിവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

Last Updated:

രണ്ട് ഇതിഹാസങ്ങളുടെയും അറബിക് വിവർത്തനങ്ങളുടെ പ്രതികളിൽ പ്രധാനമന്ത്രി ഒപ്പ് വെക്കുകയും ചെയ്തു

മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും അറബി വിവർത്തകർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (ചിത്രം കടപ്പാട് എഎൻഐ)
മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും അറബി വിവർത്തകർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (ചിത്രം കടപ്പാട് എഎൻഐ)
രണ്ടുദിവസം നീണ്ടുനിൽക്കുന്ന കുവൈറ്റ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തവരുമായി കൂടി കാഴ്ച നടത്തി. മഹാഭാരതവും രാമായണവും അറബിഭാഷയിലേക്ക് വിവർത്തനം ചെയ്തവരും കൂവൈറ്റ് പൌരൻമാരുമായ അബ്ദുള്ള അൽ ബറൂൺ, അബ്ദുൾ ലത്തീഫ് അൽ നെസെഫ് എന്നിവരെയാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. രണ്ട് ഇതിഹാസങ്ങളുടെയും അറബിക് വിവർത്തനങ്ങളളുടെ പ്രതികളിൽ പ്രധാനമന്ത്രി ഒപ്പിടുകയും ചെയ്തു.
രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് വിവർത്തകരെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും. രണ്ടു ഇതിഹാസങ്ങളും അറബിയിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഇരുവരുടെയും പരിശ്രമം അഭിനന്ദാർഹമാണെന്നും ഇത് ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള ജനപ്രീതി ഉയർത്തി കാട്ടുകയാണെന്നും മോദി എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെ പറഞ്ഞു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ പ്രവാസികളിൽ നിന്നും ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. സന്ദർശനത്തിൽ കുവൈറ്റിൽ നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിലും നരേന്ദ്രമോദി പങ്കെടുത്തു. 43 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. 1981ൽ ഇന്ദിരാഗാന്ധിയാണ് ഇത്തരം ഒരു സന്ദർശനം അവസാനമായി നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റിൽ മഹാഭാരതത്തിന്‍റെയും രാമായണത്തിന്റെയും അറബി വിവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement