സൗദിയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ 17000-ഓളം പേരെ പിടികൂടി

Last Updated:

കഴിഞ്ഞ ഒരു മാസത്തിലേറെയായി സൗദിയില്‍ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ 46000-ഓളം പേരെ പിടികൂടിയിട്ടുണ്ട്

സൗദി അറേബ്യ
സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമായി തുടരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇതിനോടകം 17000-ഓളം പേരെ പിടികൂടി. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പിടികൂടിയവരെ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് നിയമലംഘനം നടത്തിയതിന് 17,000 ത്തോളം പേരെ പിടികൂടിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇതില്‍ താമസ നിയമം ലംഘിച്ച 10,000 പേരും അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 4,500 പേരും, തൊഴില്‍ നിയമ ലംഘനം നടത്തിയ 2,000 പേരുമാണ് ഉള്ളത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന അധികൃതർ തുടർന്നുവരികയായിരുന്നു. ഈ കാലയളവിനുള്ളിൽ 46000-ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇതിൽ നാൽപ്പതിനായിരത്തിലേറെ പേരെ ഉടൻ നാടുകടത്തും. ഇതിനായി അതത് രാജ്യങ്ങളുടെ എംബസികൾക്ക് ഇവരുടെ വിശദാംശം കൈമാറിയിട്ടുണ്ട്. യാത്രാരേഖകളും ശരിയാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ 17000-ഓളം പേരെ പിടികൂടി
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement