Saudi Arabia| സംസാരം മറ്റുള്ളവര്‍ക്ക് ശല്യമായാൽ സൗദിയിൽ പിഴ; ശബ്ദമര്യാദ പ്രധാനമെന്ന് അധികൃതർ

Last Updated:

നിയമലംഘനത്തിന്റെ തോതനുസരിച്ച് 750 രൂപ മുതൽ 1.26 ലക്ഷം വരെ പിഴ ലഭിക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
റിയാദ്: ശബ്ദം മറ്റുള്ളവർ‌ക്ക് ശല്യമായാൽ സൗദിയിൽ ഇനി പിഴ. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദമര്യാദയും പ്രധാനമെന്ന് അധികൃതർ. രാജ്യത്ത് സന്ദർശത്തിനെത്തുന്നവരെ ഭീഷണിപ്പെടുത്തതോ അപകടത്തിൽപ്പെടുത്തുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ ശബ്ദമുണ്ടാക്കിയാൽ 100 റിലയാണ്(ഏകദേശം 2100 രൂ പ) പിഴ ശിക്ഷ.
പുരുഷന്മാരും സ്ത്രീകളും മാന്യമായ വസ്ത്രം ധരിക്കുക, അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല, മാലിന്യങ്ങൾ വലിച്ചെറിയരുത്, പൊതുസ്ഥലത്ത് തുപ്പരുത്, അനുവാദമില്ലാതെ ആരുടെയും ഫോട്ടോ എടുക്കാൻ പാടില്ല, പ്രാർഥന സമയത്ത് ഉച്ചത്തിൽ പാട്ടുവയ്ക്കരുത് തുടങ്ങിയവയാണ് സൗദിയിലെ പൊതുമര്യാദ ചട്ടങ്ങളുടെ ഭാഗമായുള്ളത്.
നിയമലംഘനത്തിന് കടുത്ത പിഴ ശിക്ഷയാണ് നൽകും. നിയമലംഘനത്തിന്റെ തോതനുസരിച്ച് 750 രൂപ മുതൽ 1.26 ലക്ഷം വരെ പിഴ ലഭിക്കും. കൂടാതെ ഉപദ്രവിക്കുക, ശല്യപ്പെടുത്തുക, അസൗകര്യം ഉണ്ടാക്കുക എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Saudi Arabia| സംസാരം മറ്റുള്ളവര്‍ക്ക് ശല്യമായാൽ സൗദിയിൽ പിഴ; ശബ്ദമര്യാദ പ്രധാനമെന്ന് അധികൃതർ
Next Article
advertisement
മുസ്ലിം പുരുഷൻ രണ്ടാം ഭാര്യയെ നോക്കണം എന്ന്  പറഞ്ഞ് ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാതിരിക്കാൻ പറ്റില്ലെന്ന് കേരള ഹൈക്കോടതി
മുസ്ലിം പുരുഷൻ രണ്ടാംഭാര്യയെ നോക്കണമെന്ന് പറഞ്ഞ് ആദ്യഭാര്യയ്ക്ക് ജീവനാംശം കൊടുക്കാതിരിക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി
  • കേരള ഹൈക്കോടതി, ആദ്യ ഭാര്യയ്ക്ക് ജീവനാംശം അനുവദിച്ച കുടുംബ കോടതി ഉത്തരവ് ശരിവെച്ചു.

  • മുസ്ലിം പുരുഷൻ രണ്ടാം ഭാര്യയെ നോക്കണം എന്ന് പറഞ്ഞ് ആദ്യ ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാനാകില്ല.

  • മക്കൾ സാമ്പത്തികമായി സഹായിച്ചാലും, ഭർത്താവ് ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകേണ്ടതാണെന്ന് കോടതി പറഞ്ഞു.

View All
advertisement