ഷാർജ ഇന്ത്യൻ അസോസിയേഷൻ: മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന ജനാധിപത്യ മുന്നണിക്ക് വൻ വിജയം; കോൺഗ്രസ് പുറത്ത്

Last Updated:

കെഎംസിസി, മാസ്, യുവകലാസാഹിതി, എൻആർഐ ഫോറം, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം തുടങ്ങിയവരുടെ പിന്തുണയിലാണ് ജനാധിപത്യ മുന്നണി മത്സരരംഗത്തിനിറങ്ങിയത്

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പോഷക സംഘടനയായ കേരള മുസ്ലിം കൾചറൽ സെന്ററും (KMCC)സിപിഎം അനുകൂല സംഘടനയായ മാസും (MASS) നേതൃത്വം നല്‍കിയ ജനാധിപത്യ മുന്നണിക്ക് വൻ വിജയം. ഒരു മാനേജിങ് കമ്മിറ്റി അംഗമൊഴിച്ച് ബാക്കിയെല്ലാ സീറ്റുകളും ജനാധിപത്യ മുന്നണി നേടി. ജനാധിപത്യ മുന്നണിയുടെ നിസാർ തളങ്കര പ്രസിഡന്റ് ആയും ശ്രീപ്രകാശ് പുരയത്ത് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിക്ക് കീഴിൽ പ്രസിഡ‍ന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മുൻ പ്രസിഡന്റ് ഇ പി ജോൺസണെയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ പ്രസി‍ഡന്റ് അഡ്വ.വൈ എ റഹീമിനേയുമാണ് പരാജയപ്പെടുത്തിയത്. ഇൻകാസ്, പ്രിയദർശിനി, ഐഒസി തുടങ്ങിയവയുടെ പിന്തുണയിലായിരുന്നു മതേതര ജനാധിപത്യമുന്നണി മത്സരിച്ചത്.
കെഎംസിസി, മാസ്, യുവകലാസാഹിതി, എൻആർഐ ഫോറം, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം തുടങ്ങിയവരുടെ പിന്തുണയിലാണ് ജനാധിപത്യ മുന്നണി മത്സരരംഗത്തിനിറങ്ങിയത്.
കാസർഗോഡ് തളങ്കര സ്വദേശിയാണ് നിസാർ. മുൻ കേരള നിയമസഭാ സ്പീക്കർ പി രാമകൃഷ്ണന്റെ സഹോദരനാണ് പൊന്നാനി സ്വദേശിയായ ശ്രീപ്രകാശ്. ഇവരടക്കം ആകെ 46 പേരാണ് സ്ഥാനാർത്ഥികളായുണ്ടായിരുന്നത്.
advertisement
ബിജെപി ആഭിമുഖ്യമുള്ള ഐപിഎഫ് (സമ​ഗ്ര വികസന മുന്നണി) പ്രതിനിധികളും മത്സരിച്ചിരുന്നു. ഇവർക്ക് ആർക്കും വിജയിക്കാൻ സാധിച്ചില്ല. സ്വതന്ത്ര സ്ഥാനാർത്ഥികളുമുണ്ടായിരുന്നു. ഇൻകാസ്, ഐഎംസിസി തുടങ്ങിയ സംഘടനകളുടെ സജീവ ഭാരവാഹികളാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ. 2400 പേർക്കാണ് ഇന്ത്യൻ അസോസിയേഷനിൽ വോട്ടവകാശമുള്ളത്. രാവിലെ 8ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അവസാനിക്കുകയും രാത്രി വൈകി വോട്ടെണ്ണൽ പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കുകയുമായിരുന്നു. ഭരണസമിതിയുടെ ഒരു വർഷകാലാവധിയെന്നത് ഇനിമുതൽ രണ്ടുവർഷമായിരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഷാർജ ഇന്ത്യൻ അസോസിയേഷൻ: മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന ജനാധിപത്യ മുന്നണിക്ക് വൻ വിജയം; കോൺഗ്രസ് പുറത്ത്
Next Article
advertisement
'വാക്ക് പാലിക്കണം, വാക്കാണ് ലോകശക്തി'; കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി ഡി കെ ശിവകുമാര്‍
'വാക്ക് പാലിക്കണം, വാക്കാണ് ലോകശക്തി'; കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി ഡി കെ ശിവകുമാര്‍
  • ഡി കെ ശിവകുമാർ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

  • കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം ശക്തമായിരിക്കെ ശിവകുമാർ പ്രതികരിച്ചു.

  • സിദ്ധരാമയ്യയ്ക്ക് ശേഷം മുഖ്യമന്ത്രിയാകുമെന്ന കരാർ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.

View All
advertisement