മൊബൈൽ ഫോണിൽ യുവതി കുളിക്കുന്നത് പകർത്തി; വെയിറ്റർക്ക് മൂന്നുമാസം തടവ്; പിന്നാലെ നാടുകടത്തൽ

Last Updated:

അൽ മുറാഖാബാദിലെ അപ്പാർട്ട്മെന്റിലെ വിവിധ ഇടങ്ങളിലായി പ്രതിയായ 27 കാരൻ ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്നത രഹസ്യമായി പകർത്തിയതായി കണ്ടെത്തി.

ദുബായ്: കുളിമുറിയിൽ മൊബൈൽ ഫോൺ വെച്ച് യുവതി കുളിക്കുന്നത് രഹസ്യമായി പകർത്തിയ വെയിറ്റർക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച് ദുബായ് കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞാലുടൻ ഫിലിപ്പിനോ യുവാവിനെ നാടുകടത്തും. അൽ മുറാഖാബാദിലെ അപ്പാർട്ട്മെന്റിലെ വിവിധ ഇടങ്ങളിലായി പ്രതിയായ 27 കാരൻ ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്നത രഹസ്യമായി പകർത്തിയതായി കണ്ടെത്തി.
പരാതിക്കാരി മൂന്നു വർഷമായി അപ്പാർട്ട്മെന്റിലെ താമസക്കാരിയാണ്. അപ്പാർട്ട്മെന്റിൽ ഏഴുമുറികളാണുള്ളത്. അഞ്ച് പൊതു ടോയിലറ്റുകളും ഒരു അടുക്കളയുമാണ് അപ്പാർട്ട്മെന്റിലുള്ളത്. രാവിലെ അഞ്ചിന് കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈൽ ഫോൺ തറയിൽ ഇരിക്കുന്നത് കണ്ടുവെന്ന് പരാതിക്കാരി പറയുന്നു. ഫോൺ റെക്കോർഡിംഗ് ഓൺ ചെയ്ത നിലയിലായിരുന്നു. ഈ സമയം യുവാവ് എത്തി ഫോൺ എടുക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ഫോൺ പരിശോധിച്ച പെൺകുട്ടി ഞെട്ടി. തന്റെ റൂമിലുള്ള പെൺകുട്ടികള്‍ കുളിക്കുന്ന വീഡിയോ ഫോണിൽ യുവതി കണ്ടു. ഷവറിൽ നിന്ന് പുറത്തിറങ്ങി വസ്ത്രം മാറുന്ന തന്റെ ദൃശ്യങ്ങളും ഫോണിൽ കണ്ടതായി യുവതി കോടതിയിൽ പറഞ്ഞു.
advertisement
യുവാവ് തന്റെ കൈയിൽ നിന്ന് ഫോണ്‍ തട്ടിയെടുക്കാനും വീഡിയോ ദൃശ്യങ്ങൾ നശിപ്പിക്കാനും ശ്രമിച്ചു. എന്നാൽ യുവതി ഫോൺ പിടിച്ചുവാങ്ങുകയും ദുബായ് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ''അയാൾ ഫോണിലെ വീഡിയോ ക്ലിപ് ഡിലീറ്റ് ചെയ്തു. എന്നാൽ അതിൽ മറ്റു പല സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകർത്തിയത് ഉണ്ടായിരുന്നു. സീലിങ്ങിൽ ക്യാമറ ഓൺ ചെയ്ത് ഷവറിനെ ലക്ഷ്യമാക്കിയാണ് ഇയാൾ വെച്ചിരുന്നു. വിവിധ സ്ത്രീകളുടെ ഇത്തരത്തിലുള്ള നഗ്ന ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്''- പരാതിക്കാരി പറഞ്ഞു.
advertisement
മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതികൾ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതായി ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. സ്ത്രീകളുടെ സ്വകാര്യതയുടെ ലംഘനം, ലൈംഗിക അതിക്രമം അടക്കമുള്ള കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മൊബൈൽ ഫോണിൽ യുവതി കുളിക്കുന്നത് പകർത്തി; വെയിറ്റർക്ക് മൂന്നുമാസം തടവ്; പിന്നാലെ നാടുകടത്തൽ
Next Article
advertisement
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
  • തിരുവനന്തപുരം ജില്ല സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ 1825 പോയിന്റോടെ സ്വർണ കപ്പ് സ്വന്തമാക്കി.

  • അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തി തിരുവനന്തപുരം ചാമ്പ്യൻമാരായി.

  • തൃശൂർ, കണ്ണൂർ ജില്ലകൾ യഥാക്രമം 892, 859 പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

View All
advertisement