India-China | 'ലഡാക്കിലെ സേനാപിൻമാറ്റം പൂർത്തിയായിട്ടില്ല'; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

Last Updated:

“ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം,” ശ്രീവാസ്തവ പറഞ്ഞു.

ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നുളള സേനാപിന്മാറ്റം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന്​ ഇന്ത്യ. ലഡാക്കിലെ മിക്ക മേഖലകളിലും സേനാപിന്മാറ്റം പൂര്‍ത്തിയായെന്ന്​ ചൈന വ്യക്തമാക്കി രണ്ടുദിവസത്തിനുശേഷമാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നത്. ലഡാക്കില്‍ താഴെത്തട്ടില്‍ സ്ഥിതി ശാന്തമാവുകയാണെന്ന ചൈനയുടെ അവകാശവാദവും ഇന്ത്യ തള്ളി.
സേനാപിന്മാറ്റത്തില്‍ ഏറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്​താവ്​ അനുരാഗ്​ ശ്രീവാസ്തവ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.​ എന്നാല്‍, ഈ പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി​. സേനാപിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വൈകാതെ തന്നെ കൂടിക്കാഴ്​ച നടത്തുമെന്നും ശ്രീവാസ്തവ പറഞ്ഞു.
“ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം,” ശ്രീവാസ്തവ പറഞ്ഞു.
TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]
"അതിനാൽ, പ്രത്യേക പ്രതിനിധികൾ സമ്മതിച്ചതനുസരിച്ച് അതിർത്തി പ്രദേശങ്ങളിൽ പൂർണ്ണമായും സേനാപിൻമാറ്റം നടത്തും. സമാധാനം പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനും ചൈന ഞങ്ങളോടൊപ്പം ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China | 'ലഡാക്കിലെ സേനാപിൻമാറ്റം പൂർത്തിയായിട്ടില്ല'; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ
Next Article
advertisement
നേപ്പാളിലെ ജെൻ സി പ്രതിഷേധത്തിൽ 14 പേർ കൊല്ലപ്പെട്ടു; സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കാനൊരുങ്ങി സർക്കാർ
നേപ്പാളിലെ ജെൻ സി പ്രതിഷേധത്തിൽ 14 പേർ കൊല്ലപ്പെട്ടു; സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കാനൊരുങ്ങി സർക്കാർ
  • കാഠ്മണ്ഡുവിൽ ജെൻ സി യുവാക്കളുടെ പ്രതിഷേധത്തിൽ 14 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

  • സോഷ്യൽ മീഡിയ നിരോധനം പുനഃപരിശോധിക്കാനുള്ള ചർച്ചകൾ സർക്കാർ നടത്തിവരികയാണെന്ന് വക്താവ് അറിയിച്ചു.

  • പ്രതിഷേധത്തിനിടെ ബൈക്കുകളും പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു, ഗേറ്റുകൾ തകർക്കാൻ ശ്രമം.

View All
advertisement