ഇന്ത്യൻ നാവിക സേനാ യുദ്ധക്കപ്പലിന് ഇനി പെൺ കരുത്തും; ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് നിയമനം

Last Updated:

യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റർ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യമാണ് ഈ വനിതകൾക്ക് നൽകിയിരിക്കുന്നത്

കൊച്ചി: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകളിൽ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ് എന്നിവരെയാണ് ഇന്ത്യൻ നാവിക സേനയുടെ മുൻനിര പടക്കപ്പലിൽ നിയമിക്കുന്നത്.
യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റർ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യമാണ് ഈ വനിതകൾക്ക് നൽകിയിരിക്കുന്നത്. 60 മണിക്കൂർ ഒറ്റയ്ക്ക് ഹെലികോപ്റ്റർ പറത്തിയാണ് ഇരുവരും ഈ പദവിയിലേക്കെത്തിയത്. ബിടെക്ക് ബിരുദധാരികളായ ഇരുവരും 2018ലാണ് നാവികസേനയിൽ ചേർന്നത്.
ഇന്ത്യൻ നാവികസേനയിലെ 17 ഉദ്യോഗസ്ഥരുർക്കൊപ്പമാണ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗിയും സബ് ലെഫ്റ്റനന്റ് റിത് സിംഗും പരിശീലനം നേടിയത്. കൊച്ചിയിലെ ഐ‌എൻ‌എസ് ഗരുഡയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ  ഈ സംഘത്തിലുൾപ്പെട്ടവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
advertisement
റഫേൽ യുദ്ധവിമാനങ്ങൾ പറത്താനും ഒരു വനിതയെ പരിശീലിപ്പിക്കുന്നുണ്ട്.  അഞ്ച് റാഫേൽ ജെറ്റുകൾ നിലയുറപ്പിച്ചിട്ടുള്ള അംബാലയിലെ 17 സ്ക്വാഡ്രനിലായിരിക്കും ഈ പൈലറ്റ് പ്രവർത്തിക്കുക.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യൻ നാവിക സേനാ യുദ്ധക്കപ്പലിന് ഇനി പെൺ കരുത്തും; ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് നിയമനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement