SIR പശ്ചിമബംഗാളില്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയത് 58 ലക്ഷം പേരുകള്‍

Last Updated:

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികകള്‍ ശുദ്ധീകരിക്കാനും തെറ്റുകളും ഡൂപ്ലിക്കേറ്റ് എന്‍ട്രികളും നീക്കം ചെയ്യാനുമാണ് എസ്‌ഐആര്‍ നടപ്പാക്കിയത്

 (Image: PTI/File)
(Image: PTI/File)
പശ്ചിമബംഗാളില്‍ (West Bengal) വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണത്തിനുള്ള (എസ്‌ഐആര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 58 ലക്ഷം പേരുകള്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു.
എസ്‌ഐആറിന്റെ ഭാഗമായി 58 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള സാധ്യത കണ്ടെത്തിയതായും മരണപ്പെട്ടവര്‍, ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍, താമസസ്ഥലം മാറിയവര്‍, മണ്ഡലത്തില്‍ ദീര്‍ഘകാലം ഹാജരാകാതിരിക്കുന്നവര്‍ എന്നിവരുടെ പേരുകളാണ് നീക്കം ചെയ്യാനായി അടയാളപ്പെടുത്തിയിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികകള്‍ ശുദ്ധീകരിക്കാനും തെറ്റുകളും ഡൂപ്ലിക്കേറ്റ് എന്‍ട്രികളും നീക്കം ചെയ്യാനുമാണ് എസ്‌ഐആര്‍ നടപ്പാക്കിയത്. ഒരു മാസം നീണ്ടുനിന്ന നടപടികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. ഇത് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
ഔദ്യോഗിക കണക്കുകള്‍ പ്രകാരം പശ്ചിമബംഗാളിലെ ഏകദേശം 24 ലക്ഷം വോട്ടര്‍മാരെ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 19 ലക്ഷം ആളുകള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 12 ലക്ഷം പേരുകള്‍ കാണാതായവരുടെ കൂട്ടത്തിലുണ്ട്. ഏകദേശം 1.3 ലക്ഷം പേരുകളാണ് ഡൂപ്ലിക്കേറ്റ് എന്‍ട്രികളായി അടയാളപ്പെടുത്തിയിട്ടുള്ളത്.
വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടിക്രമങ്ങള്‍ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ സാധ്യതയുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഇല്ലാത്തവര്‍ക്കും പേരുകള്‍ നീക്കം ചെയ്തതായി രേഖപ്പെടുത്തിയ വോട്ടര്‍മാര്‍ക്കും നിശ്ചിത കാലയളവിനുള്ളില്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാം. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാന്‍ ഭാവിയിലെ തിരഞ്ഞെടുപ്പിന് മുമ്പ് കരട്ട് പട്ടിക ശ്രദ്ധാപൂര്‍വം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
Summary: The Election Commission has completed the process of Comprehensive Voter List Revision (SIR) in West Bengal. The Election Commission has published the draft voter list for the state. As part of the voter list revision, 58 lakh names have been removed from the draft voter list
മലയാളം വാർത്തകൾ/ വാർത്ത/India/
SIR പശ്ചിമബംഗാളില്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയത് 58 ലക്ഷം പേരുകള്‍
Next Article
advertisement
ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ്
ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ്
  • പാലക്കാട് ഒറ്റപ്പാലം നഗരസഭയിലെ പൂളക്കുണ്ട് വാർഡിൽ ബിജെപിക്ക് ഒരു വോട്ടും ലഭിക്കാതെ പൂജ്യം ആയി

  • മുസ്ലിം ലീഗ് സ്ഥാനാർഥി മുഹമ്മദ് ഫാസി 710 വോട്ടോടെ വിജയിച്ചു, സിപിഎം സ്ഥാനാർഥിക്ക് 518 വോട്ട്

  • ഒറ്റപ്പാലം നഗരസഭയിൽ 12 അംഗങ്ങളുള്ള ബിജെപി രണ്ടാം കക്ഷിയും, സിപിഎം ഒന്നാം കക്ഷിയാണ്

View All
advertisement