advertisement

രാമക്ഷേത്രം പണിയുന്നത് വരെ ചെരിപ്പിട്ടില്ല; ഭക്തൻ പാദരക്ഷ ധരിച്ചത് ‍11 വർഷത്തിന് ശേഷം

Last Updated:

പാദരക്ഷ ഉപേക്ഷിച്ച സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പക്ഷെ, പ്രതിജ്ഞ ലംഘിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.

അയോധ്യയിൽ ശ്രീരാമ ക്ഷേത്രം ക്ഷേത്രം നിർമ്മിക്കുന്നത് വരെ ചെരിപ്പിടില്ലെന്ന് ദൃഢനിശ്ചയമെടുത്ത ഒരു രാമ ഭക്തനുണ്ട്. ശ്രീരാമൻ്റെ ക്ഷേത്രം പണിതപ്പോൾ അദ്ദേഹം സൈക്കിളിലാണ് ദർശനത്തിന് എത്തിയത്. 11 വർഷത്തിന് ശേഷം താൻ പാദരക്ഷ ധരിക്കാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഈ ഭക്തൻ.
മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ​ഗജാനൻ മഹാജൻ എന്നയാളാണ് ശ്രീരാമന് വേണ്ടി പാദരക്ഷ ഉപേക്ഷിച്ചത്. 40 വയസുകാരനായ ഇദ്ദേഹം 11 വർഷം മുമ്പാണ് അയോധ്യയിൽ ശ്രീരാമന് വലിയ ക്ഷേത്രം പണിയുന്നത് വരെ ചെരിപ്പിടില്ലന്നാണ് പ്രതിജ്ഞ ചെയ്തത്. ഇപ്പോൾ ശ്രീരാമൻ്റെ ഒരു വലിയ ക്ഷേത്രം പണിതിരിക്കുന്നു. 11 വർഷത്തിന് ശേഷം ഞാൻ വീണ്ടും ചെരിപ്പ് ധരിക്കാൻ തുടങ്ങുകയാണെന്ന് ​ഗജാനൻ പറഞ്ഞു.
പാദരക്ഷ ഉപേക്ഷിച്ച സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പക്ഷെ, പ്രതിജ്ഞ ലംഘിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. രാംലല്ലയെ പ്രതിഷ്ഠിക്കുന്നത് വരെ പാദരക്ഷ ധരിച്ചിരുന്നില്ല. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച വീട്ടിൽ പൂജ നടത്തിയതിന് ശേഷം ചെരുപ്പ് ധരിക്കുമെന്നാണ് ഈ മദ്ധ്യപ്രദേശ് സ്വദേശി പറയുന്നത്. എല്ലാ വർഷവും അയോധ്യയിലെത്തി ദർശനം നടത്തണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ​ഗജനാൻ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രാമക്ഷേത്രം പണിയുന്നത് വരെ ചെരിപ്പിട്ടില്ല; ഭക്തൻ പാദരക്ഷ ധരിച്ചത് ‍11 വർഷത്തിന് ശേഷം
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement