പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എഐയുഡിഎഫ് എംഎൽഎ അറസ്റ്റിൽ

Last Updated:

അമിനുൾ ഇസ്ലാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു

News18
News18
പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയ പേരിൽ അസമിൽ എഐയുഡിഎഫ് എംഎൽഎ അറസ്റ്റിൽ. എഐയുഡിഎഫ് എംഎൽഎ അമിനുൾ ഇസ്ലാമിനെയാണ് അസം പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നിലവിൽ നാഗോൺ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ് അമിനുൾ ഇസ്ലാമിനെ. എംഎൽഎക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
"ഭീകരാക്രമണത്തിന് ശേഷം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. വേവ് എംഎൽഎ അമിനുൾ ഇസ്ലാമിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതായി ഇതിലൂടെ വ്യക്തമാണ്. അതിനാൽ ഞങ്ങൾ കേസ് ഫയൽ ചെയ്തു," ഹിമന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2019ൽ പുൽവാമയിൽ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിലെ ഭീകരാക്രമണവും സർക്കാർ നടത്തിയ ഗൂഢാലോചനകളാണെന്നായിരുന്നു അമിനുൾ ഇസ്ലാമിന്റെ പരാമർശം. പൊതുപരിപാടിയിൽ സംസാരിക്കേയാണ് അമിനുൾ ഇസ്ലാം പ്രകോപനപരമായ പരാമർശം നടത്തിയത്.
advertisement
"ധിംഗ് എംഎൽഎയായ ശ്രീ അമിനുൾ ഇസ്ലാം പരസ്യമായി നടത്തിയ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, അത് വൈറലാകുകയും പ്രതികൂല സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയുള്ളതായി കാണപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, നാഗോൺപിഎസ് കേസ് 347/25 ബിഎൻഎസ് 152/196/197(1)/113(3)/352/353 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്തു. അതനുസരിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു," അസം പോലീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എഐയുഡിഎഫ് എംഎൽഎ അറസ്റ്റിൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement