സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ മേൽ അണുനാശിനി; യുപി സർക്കാരിനെതിരെ അഖിലേഷ് യാദവ്

Last Updated:

റോഡിൽ ഇരിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയുമടക്കം മേൽ‌ സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ ചിലർ അണുനാശിനി സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

ന്യൂഡൽഹി: കുടിയേറ്റക്കാരായ തൊഴിലാളികളുടെ മേൽ അണുനാശിനി പ്രയോഗം നടത്തിയ യുപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രിയും സമാജ് വാദി നേതാവുമായ അഖിലേഷ് യാദവ്.
'ശുചീകരണം എന്നു പറഞ്ഞ് കുടിയേറ്റക്കാരുടെ മേൽ അണുനാശിനി സ്പ്രേ ചെയ്ത സംഭവം നിരവധി ചോദ്യങ്ങൾ ഉയർത്തുകയാണ്. ലോകാരോഗ്യ സംഘടന ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നിർദേശം നൽകിയിട്ടുണ്ടോ ? ഈ രാവസവ്തുക്കൾ മൂലമുണ്ടാകുന്ന പൊള്ളലുകൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും ? ഈ ആളുകളുടെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റാൻ എന്ത് ക്രമീകരണങ്ങളാണ് നിങ്ങൾ ഒരുക്കിയിരിക്കുന്നത് ? അണുനാശിനി തളിച്ചപ്പോൾ നനഞ്ഞു പോയ ഭക്ഷണങ്ങൾക്ക് പകരമായി നിങ്ങൾ എന്ത് നൽകും ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് അഖിലേഷ് ട്വിറ്ററിലൂടെ ഉന്നയിച്ചത്.
advertisement
റോഡിൽ ഇരിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയുമടക്കം മേൽ‌ സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ ചിലർ അണുനാശിനി സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. യുപിയിലെ ബറേലിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്. പിന്നാലെയാണ് അഖിലേഷ് യാദവും ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം സംഭവിച്ച പിഴവ് ജില്ലാ കളക്ടർ നിതീഷ് കുമാർ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. അമിത ആവേശമുള്ള ചില തദ്ദേശവകുപ്പ് ജീവനക്കാരാണ് ഇത്തരത്തില്‍ ചെയ്തതെന്നും കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. ഇത് കൂടാതെ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ മേൽ അണുനാശിനി; യുപി സർക്കാരിനെതിരെ അഖിലേഷ് യാദവ്
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement