advertisement

Lockdown 5: അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല; പ്രത്യേക അനുമതി തേടേണ്ടതില്ല

Last Updated:

അതേസമയം, സംസ്ഥാനങ്ങൾക്ക് സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്.

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. പക്ഷേ, നിരവധി ഇളവുകളാണ് ലോക്ക്ഡൗൺ അഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തർസംസ്ഥാന യാത്രകൾക്കും സംസ്ഥാനങ്ങൾക്ക് ഉള്ളിലുള്ള യാത്രകൾക്കും ഏർപ്പെടുത്തിയ വിലക്കുകൾക്ക് ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിൽ ഇളവുകൾ അനുവദിക്കും.
ലോക്ക്ഡൗൺ അഞ്ചാംഘട്ടം ജൂൺ ഒന്നുമുതൽ ജൂൺ 30 വരെയാണ്. അതേസമയം, യാത്രകൾക്കുള്ള ഇളവുകൾ കന്റയിൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ല. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും കന്റയിൻമെന്റ് സോണുകളിലെ യാത്രകൾ.
You may also like:'എന്തേ പെൺകുട്ടികൾ തെങ്ങ് കയറിയാൽ?' ചോദിക്കുന്നത് ബിരുദാനന്തര ബിരുദമുള്ള ശ്രീദേവി [NEWS]ഉത്രയെ കൊലപ്പെടുത്തിയത് ഇൻഷ്വറൻസ് തുകയ്ക്കു വേണ്ടിയെന്ന് സൂചന [NEWS] പച്ചക്കരുവുള്ള മുട്ടയ്ക്ക് കാരണമെന്ത് ? ഉത്തരവുമായി തൃശ്ശൂർ വെറ്ററിനറി സർവ്വകലാശാല [NEWS]
"ആളുകളുടെയും സാധനങ്ങളുടെയും സംസ്ഥാനത്തിന് ഉള്ളിലുള്ള യാത്രകളും അന്തർസംസ്ഥാന യാത്രകൾക്കും വിലക്ക് ഉണ്ടായിരിക്കില്ല. ഇത്തരം യാത്രകൾക്കായി പ്രത്യേക അനുമതിയോ അനുവാദമോ ഇ-പെർമിറ്റോ ആവശ്യമില്ല." - ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
advertisement
അതേസമയം, സംസ്ഥാനങ്ങൾക്ക് സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Lockdown 5: അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല; പ്രത്യേക അനുമതി തേടേണ്ടതില്ല
Next Article
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement