'ഹൃദയം വിറങ്ങലിച്ചുപോയി...' ; സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം പങ്കുവച്ച് കേന്ദ്രമന്ത്രി അമിത് ഷാ
- Published by:Rajesh V
- news18-malayalam
Last Updated:
'കേൾക്കുമ്പോൾ തന്നെ വിറങ്ങലിച്ചുപോകുന്ന വേദനയും പീഡനങ്ങളുമാണ് കേരളത്തിലെ ബിജെപി-സംഘ് പ്രവർത്തകർ പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്'
ന്യൂഡൽഹി: രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം എക്സിൽ പങ്കുവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ കാലുകള്‍ സിപിഎം ആക്രമണത്തില്‍ നഷ്ടപ്പെട്ടതാണെന്നു പറഞ്ഞു തുടങ്ങിയ പ്രസംഗം, കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരായി പതിറ്റാണ്ടുകളായി നടന്നുവരുന്ന അക്രമങ്ങളുടെ വിവരണമായപ്പോള്‍ ഹൃദയം വിറങ്ങലിച്ചു പോകുന്നതാണെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. വെപ്പുകാലുകൾ രാജ്യസഭയുടെ മേശപ്പുറത്ത് വച്ച ചിത്രവും പ്രസംഗത്തോടൊപ്പം അമിത് ഷാ പങ്കുവച്ചിട്ടുണ്ട്.
വ്യത്യസ്തമായ ആശയധാര പിന്തുടരുന്നു എന്ന കാരണത്താല്‍ ഒരാളുടെ കാലുകള്‍ വെട്ടിമുറിക്കുക, മറ്റൊരാളുടെ ജീവന്‍ അപഹരിക്കുക തുടങ്ങിയവയ്ക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകർ നടത്തിയ പോരാട്ടം വാക്കുകളില്‍ വിവരിക്കാനാവാത്തതാണെന്നും അമിത് ഷാ കുറിച്ചു. ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വാസമുള്ള ഓരോ വ്യക്തിയും ഈ പോരാട്ടവും ത്യാഗവും മനസിലാക്കണമെന്നും അദ്ദേഹം കുറിച്ചു. സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് സദാനന്ദന്‍ മാസ്റ്റര്‍ സംസാരിച്ചത്.
ഇതും വായിക്കുക: രാജ്യസഭയിൽ വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ച് സി സദാനന്ദൻ മാസ്റ്റർ; ഗണഗീതവും പാടി
सदानंद मास्टर जी ने कल राज्यसभा में अपने भाषण के दौरान केरल में संघ और भाजपा के कार्यकर्ताओं पर दशकों से हो रही हिंसा का जो दृश्य दिखाया, उसे देख कर हर इंसान का दिल पसीज जाएगा। जिस अमानवीय पीड़ा और अत्याचार को सुनकर ही रोंगटे खड़े हो जाते हैं, उसे भाजपा और संघ के कार्यकर्ता केरल… pic.twitter.com/5UJ66Hii9t
— Amit Shah (@AmitShah) February 3, 2026
advertisement
അമിത് ഷായുടെ വാക്കുകൾ
സദാനന്ദൻ മാസ്റ്റർ ജി ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെ, പതിറ്റാണ്ടുകളായി കേരളത്തിൽ സംഘപരിവാർ-ബിജെപി പ്രവർത്തകർ നേരിടുന്ന അക്രമങ്ങളുടെ ഭീകരാവസ്ഥ വിവരിച്ചത് കണ്ടാൽ ഏതൊരു മനുഷ്യന്റെയും ഉള്ളലിഞ്ഞുപോകും. കേൾക്കുമ്പോൾ തന്നെ രോമകൂപങ്ങൾ എഴുന്നേറ്റുനിൽക്കുന്ന അത്രയും അമാനുഷികമായ വേദനയും പീഡനങ്ങളുമാണ് കേരളത്തിലെ ബിജെപി-സംഘ് പ്രവർത്തകർ പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.**
ആശയപരമായ വ്യത്യാസങ്ങളോ അഭിപ്രായഭിന്നതയോ ഉള്ളതിന്റെ പേരിൽ ഒരാളുടെ കാലുകൾ വെട്ടിമാറ്റുകയോ ജീവനെടുക്കുകയോ ചെയ്യുന്ന ക്രൂരമായ പ്രത്യയശാസ്ത്രത്തിനെതിരെ ബിജെപി-സംഘ് പ്രവർത്തകർ നടത്തിയ പോരാട്ടത്തെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല.
advertisement
ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഓരോ വ്യക്തിയും ഈ പോരാട്ടവും ത്യാഗവും തീർച്ചയായും അറിഞ്ഞിരിക്കണം.
അതോടൊപ്പം, Freedom of Speech, 'അസഹിഷ്ണുത' എന്നിവയെക്കുറിച്ച് കപട വിലാപം നടത്തുന്നവരും സദാനന്ദൻ മാസ്റ്റർ ജിയുടെ ഈ പ്രസംഗം കേൾക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സദാനന്ദൻ ജിയെപ്പോലെയുള്ള അസംഖ്യം ആളുകളുടെ പോരാട്ടത്തെ അവർക്ക് മനസ്സിലാക്കാൻ സാധിക്കൂ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 03, 2026 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഹൃദയം വിറങ്ങലിച്ചുപോയി...' ; സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം പങ്കുവച്ച് കേന്ദ്രമന്ത്രി അമിത് ഷാ







