'ശക്തൻ തമ്പുരാൻ തുടങ്ങിയ ആഘോഷം വർണാഭമായ ആചാരങ്ങളുടെ നേർക്കാഴ്ചയായി'; തൃശൂർ പൂരത്തെക്കുറിച്ച് അമിത് ഷാ

Last Updated:

തൃശൂർ പൂരത്തിന് മലയാളത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസകൾ നേർന്നത്

News18
News18
ന്യൂഡൽഹി: തൃശൂർ പൂരത്തിന് മലയാളത്തിൽ ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ തൃശൂർ പൂരം കൊണ്ടാടുന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും എന്റെ പൂരം ആശംസകളെന്നാണ് മലയാളത്തിലും ഇം​ഗ്ലീഷിലും അമിത് ഷാ കുറിച്ചത്. എക്സിലൂടെയാണ് അമിത് ഷാ ആശംസകൾ അറിയിച്ചത്.
'തൃശ്ശൂർ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും എന്റെ പൂരം ആശംസകൾ. മഹാനായ ശക്തൻ തമ്പുരാൻ തുടങ്ങി വച്ച ഈ ആഘോഷം വർണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേർകാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.'- അമിത് ഷാ കുറിച്ചു.
advertisement
വടക്കുംനാഥന്റെ മണ്ണിൽ പൂരം കൊട്ടിക്കയറുകയാണ്. 12.30-ഓടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. ചെമ്പടയും താണ്ടി രണ്ടുമണിയാകുമ്പോൾ ഇലഞ്ഞിത്തറ മേളത്തിന് ആദ്യതാളം മുഴങ്ങി. അഞ്ചരയോടെ തെക്കേഗോപുരനടയിൽ കുടമാറ്റം ആരംഭിക്കും. രാത്രി 11-ന് പാറമേക്കാവിന്റെ പഞ്ചവാദ്യവും നടക്കും. നാളെ രാവിലെയാണ് വെടിക്കെട്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ശക്തൻ തമ്പുരാൻ തുടങ്ങിയ ആഘോഷം വർണാഭമായ ആചാരങ്ങളുടെ നേർക്കാഴ്ചയായി'; തൃശൂർ പൂരത്തെക്കുറിച്ച് അമിത് ഷാ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement