Agriculture bill 2020| കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബില്ല് ഇന്ത്യന്‍ കര്‍ഷകന് മരണക്കുരുക്ക്: ചെന്നിത്തല

Last Updated:

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചെവികൊടുക്കുക പോലും ചെയ്യാതെയാണ് ബില്ല് അവതരിപ്പിച്ചതെന്നും ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ല് ഇന്ത്യന്‍ കര്‍ഷകന് മരണക്കുരുക്ക് ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ല് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ തോതില്‍ ഭൂമി ലഭ്യമാക്കുകയും, പാവപ്പെട്ട കര്‍ഷകരെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍നിന്ന് പുറത്താക്കുകയുമാണ് ചെയ്യുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതിക സഹായങ്ങളും ഇനി വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവരും. ഭൂമാഫിയയ്ക്കും വന്‍ ഭക്ഷ്യ വ്യവസായികള്‍ക്കും മാത്രമാണ് ഈ ബില്ലുകൊണ്ട് നേട്ടമുണ്ടാവുക. വിളകളുടെ വില തീരുമാനിക്കുന്നതും അതിലൂടെ ലാഭം കൊയ്യുന്നതും കോര്‍പറേറ്റുകളായിരിക്കും.
കരാര്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്ന ബില്ല് കേരളത്തിന് വന്‍ദോഷകരമായിരിക്കും. മോദിയുടെ സുഹൃത്തുക്കളായ കോര്‍പ്പറേറ്റ് ഭീമന്‍മാരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണിതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
advertisement
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് രാജ്യസഭയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളെ അവഗണിച്ച്, അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കുക പോലും ചെയ്യാതെയാണ് ബില്ല് അവതരിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
Agriculture bill 2020| കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബില്ല് ഇന്ത്യന്‍ കര്‍ഷകന് മരണക്കുരുക്ക്: ചെന്നിത്തല
Next Article
advertisement
തായ്‌ലന്‍ഡ്-കംബോഡിയ  സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക
  • തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കത്തില്‍ ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍; ഇന്ത്യയും യുനെസ്‌കോയും ആശങ്ക.

  • പ്രീഹ് വിഹാര്‍ ക്ഷേത്രം യുനെസ്‌കോ പൈതൃക പട്ടികയിലുളളതും സംരക്ഷണത്തില്‍ ഇന്ത്യ പങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രാലയം.

  • സംഘര്‍ഷത്തില്‍ ക്ഷേത്രത്തിന് നാശം; ഇന്ത്യയും യുനെസ്‌കോയും സമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement