advertisement

താലികെട്ടുന്നതിന് തൊട്ടു മുമ്പ് കൂട്ടുകാരന്റെ ഫോണ്‍; വധു കല്യാണത്തില്‍ നിന്ന് പിന്മാറി

Last Updated:

ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ പല്ലിവിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വേണുഗോപാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്

വിവാഹവേദിയിലെ ദൃശ്യം
വിവാഹവേദിയിലെ ദൃശ്യം
വരന്‍ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് തനിക്ക് കാമുകനുണ്ടെന്ന് വധു വെളിപ്പെടുത്തിയതോടെ വിവാഹം മുടങ്ങി. കര്‍ണാടകയിലെ ഹാസ്സന്‍ ജില്ലയിലാണ് സംഭവം. വരന്‍ വധുവിന്റെ കഴുത്തില്‍ താലിമാല കെട്ടുന്നതിന് തൊട്ടുമുമ്പാണ് മറ്റൊരു പുരുഷനുമായി താന്‍ പ്രണയത്തിലാണെന്ന് വധു അറിയിച്ചത്. വിവാഹചടങ്ങുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വധു പറഞ്ഞതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു.
ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ പല്ലിവിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വേണുഗോപാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്.
വിവാഹം പ്രധാന ചടങ്ങുകളിലേക്ക് കടന്നപ്പോള്‍ പല്ലവിക്ക് ഒരു ഫോണ്‍ കോള്‍ വന്നതായും പിന്നാലെ അവര്‍ ഒരു മുറിയില്‍ കയറി കതകടച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ശേഷം താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും വേണുഗോപാലിനെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്നും വീട്ടുകാരെ അറിയിച്ചു.
വീട്ടുകാര്‍ വൈകാരികമായി അഭ്യര്‍ഥിക്കുകയും ലോക്കല്‍ പോലീസ് സംഭവത്തില്‍ ഇടപെടുകയും ചെയ്തിട്ടും പല്ലവി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ വരനും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. തന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞ ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വരന്‍ പറഞ്ഞു.
advertisement
"വിവാഹച്ചടങ്ങ് പുരോഗമിക്കുന്നതിനിടെ വധുവിന് ഒരു ഫോണ്‍കോള്‍ വന്നു. ഇതിന് പിന്നാലെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും ഭയം തോന്നുന്നതായും വധു പറഞ്ഞു. വധു വരനുമായും സംസാരിച്ചു. താന്‍ ഭയന്നിരിക്കുകയാണെന്നും വിവാഹവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നല്ലെന്നും അവര്‍ പറഞ്ഞു," വിവാഹച്ചടങ്ങിനെത്തിയ ഒരു ബന്ധു പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
"വിവാഹത്തിന് മുഹൂര്‍ത്തം ആരംഭിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് വിവാഹച്ചടങ്ങ് നിറുത്തിവെച്ചു. മറ്റൊരു പുരുഷനുമായി താന്‍ പ്രണയത്തിലാണെന്ന് വധു പറഞ്ഞു. അയാള്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളായതിനാല്‍ അവള്‍ ഇക്കാര്യം മുമ്പ് ആരെയും അറിയിച്ചിരുന്നില്ല," ബന്ധു കൂട്ടിച്ചേര്‍ത്തു.
advertisement
വധുവിന്റെയും വരന്റെയും ഭാഗത്തുനിന്ന് നൂറുകണക്കിന് ആളുകളാണ് വിവാഹച്ചടങ്ങിലേക്ക് എത്തിച്ചേര്‍ന്നത്. വിവാഹം മുടങ്ങിയതോടെ അവരെല്ലാവരും ദുഃഖിതരായി. സ്ഥലത്ത് സമാധാനം നിലനിര്‍ത്താന്‍ ബന്ധുക്കള്‍ പോലീസ് സഹായവും തേടി. എന്നാല്‍ സംഭവത്തില്‍ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Summary: With just a few moments left, bride calls off wedding citing love affair with another man. The incident is reported from Karnataka
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
താലികെട്ടുന്നതിന് തൊട്ടു മുമ്പ് കൂട്ടുകാരന്റെ ഫോണ്‍; വധു കല്യാണത്തില്‍ നിന്ന് പിന്മാറി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement