മാപ്പ് നൽകൂ മഹാമതേ! പ്രശസ്ത എഴുത്തുകാരന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചതെല്ലാം കള്ളന്‍ തിരികെ എത്തിച്ചു

Last Updated:

ഉടമസ്ഥർ തിരികെ എത്തിയപ്പോഴാണ് ക്ഷമാപണം നടത്തിക്കൊണ്ടുള്ള കള്ളന്റെ കുറിപ്പ് കണ്ടെടുക്കുന്നത്.

മോഷ്ടിക്കാൻ കയറിയ വീട് പ്രശസ്ത സാഹിത്യകാരന്റേതെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് മോഷണ വസ്തുക്കൾ തിരികെ എത്തിച്ച് കള്ളൻ. മറാത്തി എഴുത്തുകാരനായിരുന്ന നാരായൺ സർവേയുടെ വീട്ടിലാണ് കള്ളൻ കയറിയത്. റായ്ഗഢിലെ നേറലിലുള്ള സര്‍വേയുടെ വീട്ടിലാണ് മോഷണം നടന്നത്.
സർവേയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൾ സുജാതയും ഭർത്താവുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ മകന്റെ വീട്ടിലേക്ക് പോയതിനെത്തുടർന്ന് പത്ത് ദിവസത്തോളം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്.
ആദ്യ ദിവസം കള്ളൻ എൽഇഡി ടിവി ഉൾപ്പെടെയുള്ള വസ്തുക്കൾ വീട്ടിൽ നിന്നും മോഷ്ടിച്ചു. വീട് ആളില്ലാതെ കിടക്കുകയാണെന്ന് മനസ്സിലാക്കിയ കള്ളൻ തൊട്ടടുത്ത ദിവസം വീണ്ടും എത്തി. ഈ സമയത്താണ് ചുവരിൽ സർവേയുടെ ചിത്രം കാണുന്നത്.
ഇതോടെ കള്ളന് താൻ കയറിയ വീട് സർവേയുടേതാണെന്ന് മനസ്സിലാവുകയും മോഷ്ടിച്ച വസ്തുക്കൾ എല്ലാം തിരികെ എത്തിക്കുകയും ചെയ്തു. ഉടമസ്ഥർ തിരികെ എത്തിയപ്പോഴാണ് ക്ഷമാപണം നടത്തിക്കൊണ്ടുള്ള കള്ളന്റെ കുറിപ്പ് കണ്ടെടുക്കുന്നത്.
advertisement
ഞായറാഴ്ച വീട്ടിലേക്ക് തിരികെ എത്തിയ സുജാതയും ഭർത്താവുമാണ് കുറിപ്പ് കണ്ടെത്തിയതെന്ന് നേറൽ പോലീസ് ഇൻസ്‌പെക്ടറായ ശിവാജി ധാവലെ പറഞ്ഞു. ടിവിയിൽ നിന്നുൾപ്പെടെ ലഭിച്ച വിരലടയാളങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2010 ഓഗസ്റ്റ് 16 ന് തന്റെ 84-ാം വയസ്സിലാണ് സർവേ അന്തരിക്കുന്നത്. മുംബൈയിൽ ജനിച്ച സർവേയുടെ കവിതകൾ അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടങ്ങളെ തുറന്ന് കാട്ടുന്നവയായിരുന്നു. അനാഥനായി മുംബൈ തെരുവുകളിൽ വളർന്ന സർവേ കവിയാകുന്നതിന് മുൻപ് വീടുകളിലും ഹോട്ടലുകളിലും കൂടാതെ വളർത്തു മൃഗങ്ങളുടെ പരിപാലകനായും, പാൽ വിതരണക്കാരനായും ജോലികൾ ചെയ്തു. തന്റെ കവിതകളിലൂടെ തൊഴിലാളി വർഗ്ഗത്തെ മഹത്വവൽക്കരിച്ച സർവേ മറാത്തി സാഹിത്യത്തിലെ സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മാപ്പ് നൽകൂ മഹാമതേ! പ്രശസ്ത എഴുത്തുകാരന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചതെല്ലാം കള്ളന്‍ തിരികെ എത്തിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement