advertisement

ചത്തീസ്ഗഢിൽ മതപരിവർത്തനത്തിന്റെ പേരിൽ സംഘർഷം; ഗോത്രവർഗക്കാർ പള്ളി തകർത്തു

Last Updated:

നാരായണ്‍പൂര്‍ ഗ്രാമത്തിൽ ആദിവാസി വിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരും തമ്മിലായിരുന്നു സംഘർഷം

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ആക്രമണം. നാരായണ്‍പൂര്‍ ഗ്രാമത്തിൽ ആദിവാസി വിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരും തമ്മിലായിരുന്നു സംഘർഷം. ആക്രമണത്തില്‍ പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റു. നാരായണ്‍പൂര്‍ പൊലീസ് സൂപ്രണ്ടായ സദാനന്ദ് കുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നിയന്ത്രിക്കാനെത്തിയ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.
നാരായണ്‍പൂരിലെ എഡ്ക ഗ്രാമത്തിലെ ആദിവാസി – ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഈ പ്രദേശത്ത് മതപരിവര്‍ത്തനം വർദ്ധിക്കുന്നതായി ആരോപിച്ച് ആദിവാസിവിഭാഗത്തില്‍പ്പെട്ടവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ നാരായണ്‍പൂരിലെ വിശ്വ ദീപ്തി ക്രിസ്ത്യൻ സ്‌കൂളിലേക്ക് ഇവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്‌കൂള്‍ പരിസരത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്ക് പ്രതിഷേധ പ്രകടനം നീണ്ടപ്പോഴാണ് പൊലീസ് ഇടപെട്ടത്.
advertisement
‘ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പ്രതിഷേധ പ്രവര്‍ത്തകരെ നിയന്ത്രിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം മടങ്ങിപ്പോകുമെന്ന് അവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതിനിടെ ഒരാള്‍ എന്റെ നേരെ പാഞ്ഞെത്തുകയും ഒരു വടി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇതോടെ സ്ഥിതി വഷളായി,’ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
പൊലീസുകാര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുകയും പ്രതിഷേധക്കാരെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. അതേസമയം പ്രതിഷേധക്കാര്‍ സ്‌കൂളിനുള്ളിലെ പള്ളിയിലേക്ക് കയറിയെന്നും പള്ളിയുടെ ചില ഭാഗങ്ങള്‍ തകര്‍ത്തുവെന്ന തരത്തിലുള്ള ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ചത്തീസ്ഗഢിൽ മതപരിവർത്തനത്തിന്റെ പേരിൽ സംഘർഷം; ഗോത്രവർഗക്കാർ പള്ളി തകർത്തു
Next Article
advertisement
ചേർത്തല അമ്പിളി കൊലക്കേസ്: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ഇരട്ട ജീവപര്യന്തം
ചേർത്തല അമ്പിളി കൊലക്കേസ്: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ഇരട്ട ജീവപര്യന്തം
  • ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ഇരട്ട ജീവപര്യന്തം ശിക്ഷ

  • 2024 മേയ് 18ന് തിരുനെല്ലൂരിൽ ഭർത്താവ് രാജേഷ് കുടുംബവഴക്കിനെത്തുടർന്ന് അമ്പിളിയെ കൊലപ്പെടുത്തി.

  • പ്രതി രാജേഷ് കുറ്റക്കാരനെന്ന് കണ്ടെത്തി, ആലപ്പുഴ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതി ശിക്ഷ വിധിച്ചു

View All
advertisement