advertisement

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയം; പരാജയപ്പെടുത്തിയത് ബിജെപിയെ

Last Updated:

ജാൽന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വിജയിച്ചത്

Rapid Read
News18
News18
മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം. 2017 ൽ ഉണ്ടായ വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കറാണ് ജൽന മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് 13 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചത്. ആയുധശേഖര കേസിലും പങ്കാർക്കർ പ്രതിയാണ്.
തൊട്ടടുത്ത ബി.ജെ.പി സ്ഥാനാർത്ഥി റാവു സാഹിബ് ഡോബ്ലെയെ 184
വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് പങ്കാർക്കർ പരാജയപ്പെടുത്തിയത്.
പങ്കാർക്കർ 2661 വോട്ട് നേടി. ഡോബ്ലെ 2477 വോട്ട് നേടി. ഇവിടെ ബിജെപിക്ക് എൻ സിപിയും ശിവസേനയുമായി സഖ്യം ഉണ്ടായിരുന്നില്ല. 65 അംഗ ജൽന നഗരസഭയിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 41 സീറ്റുകളിൽ മുന്നിട്ട് ഭരണത്തിലേക്ക് എത്തുമെന്നാണ് സൂചന.
2001 മുതൽ 2006 വരെ അവിഭക്തശിവസേനയുടെ നഗരസഭാംഗമായിരുന്ന പങ്കാർക്കർ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 2011 ൽ ഹിന്ദു ജനജാഗരൺ സമിതിയിൽ ചേർന്നു.
advertisement
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിടവെയാണ് പങ്കാർക്കറുടെ വിജയം.
ക്രിമിനൽ കേസുകളിൽ പ്രതിയായി തുടരുമ്പോഴും പങ്കാർക്കർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചത് സ്ഥാനാർത്ഥികളുടെ യോഗ്യതയെ കുറിച്ചുള്ള തർക്കങ്ങൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. അതേസമയം നിലവിലെ നിയമമനുസരിച്ച് കുറ്റവാളിയാണെന്ന് കോടതി വിധിക്കാത്ത പക്ഷം, കേസിൽ പ്രതിയായ ഒരാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തനിക്കെതിരെ ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും നിയമനടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും പങ്കാർക്കർ വിജയിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയം; പരാജയപ്പെടുത്തിയത് ബിജെപിയെ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement