ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; വിട വാങ്ങിയത് സോഷ്യലിസ്റ്റ് പോരാളി

Last Updated:

George Fernandes Passes Away | ജനതാ പാര്‍ട്ടി സ്ഥാപകാംഗമായിരുന്നു

ന്യൂഡല്‍ഹി: മുന്‍ പ്രതിരേധ മന്ത്രിയും  ജനതാ പാര്‍ട്ടി സ്ഥാപകാംഗവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ഏറെക്കാലമായി അല്‍ഷിമേസ് രേഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1998- 2004 കാലയളവിൽ വാജ്പേയ് പ്രധാനമന്ത്രിയായ എൻഡിഎ സർക്കാരിൽ ജോർജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായി. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1994ൽ ജനതാ ദൾ പിളർത്തി ജോർജ് ഫെർണാണ്ടസ് നിതീഷ് കുമാറിനൊപ്പം ചേർന്ന് സമതാ പാർട്ടി രൂപികരിച്ചു. 2009-2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തിരുന്ന നേതാക്കളിൽ ഒരാളായ ജോർജ് ഫെർണാണ്ടസ്  1977 - 1980 കാലയളവിലെ മൊറാർജി ദേശായി മന്ത്രിസഭയിലും അംഗമായിരുന്നു. കൊങ്കൺ റെയിൽവെ യാഥാർഥ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതും ജോർജ് ഫെർണ്ണാണ്ടായിരുന്നു.
advertisement
പത്രപ്രവര്‍ത്തകനും പിന്നീട് രാഷ്ട്രീയ നേതാവുമായി മാറിയ ജോര്‍ജ് ഫെര്‍ണാണ്ടസ് 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; വിട വാങ്ങിയത് സോഷ്യലിസ്റ്റ് പോരാളി
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement