സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം ഇല്ലാതാക്കിയ തമിഴനാട് സർക്കാർ നിയമങ്ങൾക്ക് ഹൈക്കോടതി സ്റ്റേ

Last Updated:

ഗവർണറുടെ അധികാരങ്ങൾ നിർവചിക്കുന്ന സമീപകാല സുപ്രീം കോടതി വിധിക്ക് അനുസൃതമായി എം കെ സ്റ്റാലിൻ സർക്കാർ ഭേദഗതികൾ തയ്യാറാക്കിയിരുന്നു

News18
News18
സംസ്ഥാന സർക്കാരിന്റെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം എടുത്തുകളഞ്ഞ് തമിഴ്‌നാട് സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാരിന് നടപടികൾക്ക് തിരിച്ചടിയാണിത്.
ഗവർണറിൽ നിന്ന് വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം കൈമാറിക്കൊണ്ട് തമിഴ്‌നാട് സർക്കാർ പാസാക്കിയ നിയമനിർമ്മാണ ഭേദഗതികളെ ചോദ്യം ചെയ്ത് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് .
സംസ്ഥാന സർക്കാർ പാസാക്കിയ വ്യവസ്ഥകൾ നിലവിലുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വാദിച്ച ബിജെപി നേതാവ് കെ. വെങ്കടാചലപതിയാണ് തമിഴ്‌നാട് ബില്ലുകൾക്കെതിരായ ഹർജി സമർപ്പിച്ചത്.
advertisement
ഭേദഗതികൾക്ക് പിന്നിലെ ന്യായവാദത്തെ എതിർത്ത അദ്ദേഹം വൈസ് ചാൻസലർമാരെ നിയമിക്കുന്ന പശ്ചാത്തലത്തിൽ "സർക്കാർ" എന്ന പദം യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള നിയമനിർമ്മാണത്തിലെ വ്യക്തതയില്ലായ്മ അത് സംസ്ഥാന അസംബ്ലിയെയോ, മന്ത്രിസഭയെയോ, ഗവർണറെ എക്സിക്യൂട്ടീവ് തലവനായി എന്തിനെയാണ് പരാമർശിക്കുന്നത് എന്ന് കാണിച്ച് വാദിച്ചു.
ഗവർണറുടെ അധികാരങ്ങൾ നിർവചിക്കുന്ന സമീപകാല സുപ്രീം കോടതി വിധിക്ക് അനുസൃതമായി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭേദഗതികൾ തയ്യാറാക്കിയിരുന്നു. പത്ത് പ്രധാന ബില്ലുകൾക്ക് അനുമതി നിഷേധിച്ച തമിഴ്‌നാട് ഗവർണറുടെ തീരുമാനം കഴിഞ്ഞ മാസം സുപ്രീം കോടതിയുടെ വിമർശനം നേരിട്ടിരുന്നു.
advertisement
“10 ബില്ലുകൾ രാഷ്ട്രപതിക്കായി മാറ്റിവെച്ച ഗവർണറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണ്. അതിനാൽ, നടപടി റദ്ദാക്കുന്നു. 10 ബില്ലുകളോട് ഗവർണർ സ്വീകരിച്ച എല്ലാ നടപടികളും റദ്ദാക്കുന്നു. ഈ ബില്ലുകൾ ഗവർണർക്ക് വീണ്ടും സമർപ്പിച്ച തീയതി മുതൽ അവ അംഗീകരിച്ചതായി കണക്കാക്കും,” സുപ്രീം കോടതി ഏപ്രിൽ 8 ന് പറഞ്ഞിരുന്നു.
സർക്കാറിന്റെ കീഴിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള നിയമങ്ങൾ ഭേദഗതി ചെയ്ത നിയമങ്ങളും നിയമന പ്രക്രിയയിൽ ഗവർണറുടെ അധികാരങ്ങളെ ഗണ്യമായി പരിമിതപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ “ചരിത്രപരമായ വിധി”യെന്ന് പ്രശംസിച്ചു, ഈ ബില്ലുകൾ 2023 നവംബർ 18 ന് ഡിഎംകെ സർക്കാർ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച ദിവസം ഔദ്യോഗികമായി നിയമങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം ഇല്ലാതാക്കിയ തമിഴനാട് സർക്കാർ നിയമങ്ങൾക്ക് ഹൈക്കോടതി സ്റ്റേ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement