'ഞാൻ കരുണ ചോദിക്കുന്നില്ല': സുപ്രീംകോടതിയിലെ പ്രസ്താവന പ്രശാന്ത് ഭൂഷനെ സോഷ്യൽമീഡിയയിലെ നായകനാക്കിയത് എങ്ങനെ?

Last Updated:

കോടതിയലക്ഷ്യത്തിന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിൽ വിഷമമുണ്ടെന്നും എന്നാൽ രണ്ട് ട്വീറ്റുകൾക്ക് താൻ ക്ഷമ ചോദിക്കില്ലെന്നും ഭൂഷൺ പറഞ്ഞത് ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ്.

കോടതിയലക്ഷ്യ കേസിൽ ഹാജരാകുമ്പോൾ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ നടത്തിയ പ്രസ്താവന ഒരുപക്ഷേ സമീപകാലത്ത് ഏറ്റവുമധികം പങ്കുവച്ച കോടതികളിലെ പ്രസ്താവനകളിലൊന്നാണ്. കോടതിയലക്ഷ്യമായി സുപ്രീംകോടതി കണ്ടെത്തിയ രണ്ട് ട്വീറ്റുകൾക്ക് മാപ്പ് പറയാൻ വിസമ്മതിച്ച ഭൂഷൺ, ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനോട് പറഞ്ഞു, "ഞാൻ കരുണ ആവശ്യപ്പെടുന്നില്ല. ഞാൻ ഔദാര്യത്തിനായി അപേക്ഷിക്കുന്നില്ല. കോടതി ചുമത്തുന്ന ഏത് ശിക്ഷയും ഞാൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നു. ".
മഹാത്മാഗാന്ധിയുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രസ്താവന. എന്നാൽ പ്രശാന്ത് ഭൂഷണിന്റെ പ്രതികരണത്തിന്റെ ഭാഗം സോഷ്യൽ മീഡിയയിൽ വൈറലായി.  താൻ ചിന്തിച്ചത് ശരിയാണെന്ന കാര്യത്തിൽ അധികാരികൾക്ക് മുന്നിൽ ഉറച്ചുനിൽക്കുന്ന ഭൂഷണെ സ്റ്റാറെന്നും നമ്മുടെ കാലത്തെ നായകൻ എന്നുമൊക്കെയാണ് സോഷ്യൽ മീഡിയ വാഴ്ത്തുന്നത്.
പ്രഷാന്ത് ഭൂഷൺ കോടതിയിൽ എന്താണ് പറഞ്ഞത്?‌
കോടതിയലക്ഷ്യത്തിന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിൽ വിഷമമുണ്ടെന്നും എന്നാൽ രണ്ട് ട്വീറ്റുകൾക്ക് താൻ ക്ഷമ ചോദിക്കില്ലെന്നും ഭൂഷൺ പറഞ്ഞത് ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ്.
advertisement
തന്റെ ട്വീറ്റുകൾ ഒരു പൗരനെന്ന നിലയിൽ തന്റെ കടമ നിറവേറ്റാനുള്ള ആത്മാർത്ഥമായ ശ്രമത്തിൽ നിന്നാണെന്നും അഭിഭാഷകൻ പറഞ്ഞു. "ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ ഞാൻ സംസാരിച്ചില്ലെങ്കിൽ ഞാൻ എന്റെ കടമയിൽ പരാജയപ്പെടുമായിരുന്നു. കോടതി ചുമത്തിയേക്കാവുന്ന ശിക്ഷയ്ക്ക് ഞാൻ എന്നെ സമർപ്പിക്കുന്നു. ക്ഷമാപണം നടത്തുന്നത് എന്റെ ഭാഗത്തുനിന്ന് അപമാനിക്കപ്പെടുന്നതിന് തുല്യമാണ്" അദ്ദേഹം പറഞ്ഞു.
കേസിനാസ്പദമായ ട്വീറ്റുകൾ എന്താണ്?
പ്രശാന്ത് ഭൂഷൺ നടത്തിയ രണ്ട് ട്വീറ്റുകൾ കോടതിയെ അപമാനിക്കുന്നതാണെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഫോട്ടോയുമായിരുന്നു ഭൂഷൺ പങ്കുവെച്ചത്. ഈ മഹാമാരിക്കാലത്തും ചീഫ് ജസ്റ്റിസ് മാസ്ക് ധരിച്ചിട്ടില്ലെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
advertisement
രണ്ടാമത്തെ ട്വീറ്റ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അധഃപതിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചും ഇക്കാര്യത്തിൽ ആറ് ചീഫ് ജസ്റ്റിസുകളുടെ പങ്കിനെക്കുറിച്ചും ആയിരുന്നു.
advertisement
കോടതി എന്താണ് പറഞ്ഞത്?
വെള്ളിയാഴ്ച ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആഗസ്റ്റ് 20 ന് ശിക്ഷ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതി “അനാദരം” എന്ന് വിളിച്ച ഭൂഷന്റെ പ്രസ്താവനയ്ക്ക് ശേഷം എസ്‌സി ബെഞ്ച് ഭൂഷന് ആഗസ്റ്റ് 24 വരെ സമയം നൽകി. അഭിപ്രായത്തിൽ പുനർവിചിന്തനം നടത്തുന്നതിനായിരുന്നു ഇത്.
"ക്രിമിനൽ അവഹേളനം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കഴിഞ്ഞത് കഴിഞ്ഞു. പക്ഷേ, ബന്ധപ്പെട്ട വ്യക്തിക്ക് പശ്ചാത്താപമുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ആ വ്യക്തി പുനർവിചിന്തനം നടത്തണം," ജസ്റ്റിസ് മിശ്ര പറഞ്ഞു.
advertisement
കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ട കോടതിയലക്ഷ്യ നടപടികളിലെ ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച വാദം മറ്റൊരു ഉന്നത കോടതി ബെഞ്ച് കേൾക്കണമെന്ന ഭൂഷന്റെ വാദം സുപ്രീം കോടതി നിരസിച്ചു.
കേസിൽ ശിക്ഷിക്കപ്പെട്ട ഉത്തരവിനെതിരെ പുനഃപരിശോധന നടത്തുന്നതുവരെ ശിക്ഷ ലഭിക്കില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഭൂഷന് ഉറപ്പ് നൽകി. “നിങ്ങൾ ഞങ്ങളോട് നീതി പുലർത്തുന്നുണ്ടോ ഇല്ലയോ എന്നത് പോകട്ടെ, ഞങ്ങൾ നിങ്ങളോട് നീതി പുലർത്തും,” ജഡ്ജി കുറിച്ചു.
എന്തുകൊണ്ടാണ് പരമോന്നത കോടതിയെ എതിർത്തത്?
തന്റെ ട്വീറ്റുകൾക്ക് ന്യായമായ വിശദീകരണം പ്രശാന്ത് ഭൂഷൺ നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ട്വീറ്റുകൾ ജുഡീഷ്യറിയുടെ മഹിമയെ എങ്ങനെ തകർക്കും എന്ന് വ്യക്തമല്ലെന്നും ഭൂഷനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. പൊതുതാൽപര്യത്തിനായി നിരവധി കേസുകൾ ഫയൽ ചെയ്ത ഒരാളാണ് തങ്ങളുടെ മുന്നിൽ നിൽക്കുന്നതെന്നത് മനസ്സിൽവയ്ക്കണമെന്നും ധവാൻ പറഞ്ഞു. 12 മുൻ ജഡ്ജിമാർ ഉൾപ്പെടെ മൂവായിരത്തോളം പേർ ഭൂഷണ് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കോടതിയുടെ 'കുറ്റവാളി' വിധിയെ വിമർശിച്ചു.
advertisement
"അത്തരം വിമർശനങ്ങൾ (ഭൂഷൺ തന്റെ ട്വീറ്റുകളിൽ മുന്നോട്ടുവച്ചതുപോലെ) ജുഡീഷ്യറിയുടെ അടിത്തറയെ ഇളക്കിമറിക്കുന്നുവെന്നും ഉരുക്കുകൈകൾകൊണ്ട് അതിനെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നത് തികച്ചും യോജിക്കാത്ത പ്രതികരണമായി തോന്നുന്നു, ഇത് വാസ്തവത്തിൽ കോടതിയുടെ വിശ്വാസ്യത കുറയ്ക്കും, ”പ്രസ്താവനയിൽ പറയുന്നു.
കേവലം രണ്ട് ട്വീറ്റുകൾക്കാണ് ഭൂഷനെതിരെ 108 പേജുള്ള കുറ്റവിധി തയാറാക്കിയതെന്നും ഇത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ അരക്ഷിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ അരുൺ ഷൂറി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. “രണ്ട് ട്വീറ്റുകളുടെ ഒരു ചെറിയ കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ കേന്ദ്ര സ്തംഭത്തെ കുലുക്കാൻ കഴിവുള്ളതാണെങ്കിൽ, അത് എത്രത്തോളം ദുർബലമായിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ജുഡീഷ്യറിയുടെ സ്വന്തം കാഴ്ചപ്പാട് വെളിപ്പെടുത്തിയിരിക്കുകയാണ്” ഷൂറി ദി വയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
സോഷ്യൽ മീഡിയ സുപീംകോടതിയെ വിമർശിച്ച ഭൂഷനെ നായകനെന്ന് പ്രശംസിക്കുകയും വിയോജിപ്പും ജനാധിപത്യ ചർച്ചയും തടയാൻ ശ്രമിച്ചുവെന്നാരോപിച്ച് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ വിമർശിക്കുകയും ചെയ്യുകയാണ്.
ആരാണ് പ്രഷാന്ത് ഭൂഷൺ?‌
ടീം അന്ന എന്നറിയപ്പെടുന്ന ഇന്ത്യ എഗെയിൻസ്റ്റ് കറപ്ഷൻ (ഐ‌എസി) പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിയമ പ്രവർത്തകനും പൊതുതാൽപര്യ വ്യവഹാര അഭിഭാഷകനുമാണ് പ്രശാന്ത് ഭൂഷൺ. മൊറാർജി ദേശായി സർക്കാരിനു കീഴിൽ കേന്ദ്ര നിയമമന്ത്രിയായിരുന്നു ഭൂഷന്റെ പിതാവ്. പാരിസ്ഥിതിക പരിഷ്കാരങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നതിനു പുറമേ, പൊതുപ്രവർത്തകരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതിനായി ഭൂഷന്റെ പ്രധാന താൽപ്പര്യ മേഖല പ്രവർത്തിക്കുന്നു. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് (സി‌പി‌ഐഎൽ), പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി‌യു‌സി‌എൽ), ട്രാൻസ്പരൻസി ഇന്റർനാഷണൽ (ഇന്ത്യ) തുടങ്ങി നിരവധി കൂട്ടായ്മകളുടെ ഭാഗമായ അദ്ദേഹം ജുഡീഷ്യൽ ഉത്തരവാദിത്തത്തിനും ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കുമായുള്ള ക്യാംപയിന്റെ പ്രവർത്തക സമിതി കൺവീനറുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞാൻ കരുണ ചോദിക്കുന്നില്ല': സുപ്രീംകോടതിയിലെ പ്രസ്താവന പ്രശാന്ത് ഭൂഷനെ സോഷ്യൽമീഡിയയിലെ നായകനാക്കിയത് എങ്ങനെ?
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement