വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രം; നവവധു ജീവനൊടുക്കിയതിനു പിന്നിൽ

Last Updated:

തിരുപ്പൂർ ജില്ലാ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് കൃഷ്ണന്റെ ചെറുമകനായ കവിൻ കുമാറാണ് റിഥന്യയുടെ ഭർത്താവ്

News18
News18
തിരുപ്പൂരിൽ വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രമായ നവവധു ജീവനൊടുക്കി. തിരുപ്പൂർ ജില്ലയിലെ അവിനാശി കൈകാട്ടി പുത്തൂർ സ്വദേശിയായ അണ്ണാദുരൈയുടെ മകൾ റിഥന്യ (27) ആണ് ജീവനൊടുക്കിയത്. ഭർത്താവിന്റെയും കുടുംബത്തിന്റേയും പീഡനം സഹിക്കാൻ‌ കഴിയാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന.
ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ ഓട്ടോ ചിഹ്നത്തിൽ മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് റിഥന്യയുടെ അച്ഛൻ അണ്ണാദുരൈ. അയാൾ ഇപ്പോൾ ഒരു ബനിയൻ കമ്പനി നടത്തുകയാണ്. തിരുപ്പൂർ ജില്ലാ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് കൃഷ്ണന്റെ മൂത്ത മകന്റെ മകനായ കവിൻ കുമാറാണ് റിഥന്യയുടെ ഭർത്താവ്.
ഭർത്താവും കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്ന് റിഥന്യ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഈ കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് പെൺകുട്ടി അച്ഛന് വാട്ട്‌സ്ആപ്പിൽ ഒരു ഓഡിയോ സന്ദേശവും അയച്ചു. ശേഷം മോണ്ടിപ്പാളയം ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കാർ റോഡരികിൽ നിർത്തി കീടനാശിനി കഴിച്ചാണ് റിഥന്യ ആത്മഹത്യ ചെയ്തത്.
advertisement
തന്റെ തീരുമാനത്തിന് പിന്നിൽ ഭർത്താവ് കവിൻകുമാർ, അമ്മായിയപ്പൻ ഈശ്വരമൂർത്തി, അമ്മായിയമ്മ ചിത്രാദേവി എന്നിവരാണെന്ന് റിഥന്യ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വിഷയത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.
(Summary: A newlywed bride in Tiruppur committed suicide just 78 days after marriage. Rithanya (27), daughter of Annadurai, a native of Avinashi Kaikatty Puttur in Tiruppur district, committed suicide. It is reported that the girl committed suicide after being unable to bear the torture of her husband and family.)
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹം കഴിഞ്ഞ് 78 ദിവസം മാത്രം; നവവധു ജീവനൊടുക്കിയതിനു പിന്നിൽ
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement