ഹിന്ദുത്വത്തിനെതിരായ ട്വീറ്റ്; കന്നഡ നടൻ ചേതൻ കുമാർ അറസ്റ്റിൽ

Last Updated:

ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

ബെംഗളൂരു: ഹിന്ദുത്വത്തിനെതിരായ വിവാദ ട്വീറ്റിന് പിന്നാലെ കന്നട നടന്‍ ചേതന്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളില്‍’ എന്ന ചേതൻ കുമാറിന്‍റെ പോസ്റ്റ് ട്വിറ്ററിൽ വൈറലായിരുന്നു. ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ചേതന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ചേതനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചേതൻ കുമാർ ഒരു സ്ഥിരം കുറ്റവാളിയാണെന്നും മുൻ കേസുകളിൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ബജ്‌റംഗ്ദൾ പ്രവർത്തകൻ പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ചേതൻ കുമാർ നേരത്തെ സമാനമായ കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്. ഹിജാബ് വിഷയത്തിൽ വാദം കേൾക്കുകയായിരുന്ന കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്തതിനാണ് നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
advertisement
കഴിഞ്ഞ വർഷം ഒക്ടോബറിൽ കാന്താര എന്ന സിനിമയെക്കുറിച്ച് മോശമായ പ്രസ്താവന നടത്തിയതിന് ചേതൻ കുമാറിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ബ്രാഹ്മണ്യവും ഗോത്ര സംസ്‌കാരവും ഒന്നിച്ച് നിലനിൽക്കുന്നുണ്ടെന്ന് ചേതൻ സിനിമയെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിന്ദുത്വത്തിനെതിരായ ട്വീറ്റ്; കന്നഡ നടൻ ചേതൻ കുമാർ അറസ്റ്റിൽ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement