advertisement

രാഹുൽഗാന്ധി വരുമോ ഇല്ലയോ ? ഇന്നറിയാം

Last Updated:

കോൺഗ്രസിന്റെ ഒമ്പതാമത്തെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉൾപ്പെടുത്താതെ വയനാട് ഒഴിച്ചിട്ടിരിക്കുകയാണ്

ന്യൂഡൽഹി: രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയിൽ തീരുമാനം ഉണ്ടായേക്കും. കോൺഗ്രസ് പ്രവർത്തക സമിതി യോഗവും ഇന്ന് ഡൽഹിയിൽ നടക്കും.
അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നു കൂടി രാഹുൽ ജനവിധി തേടണമെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. കേരളം ,തമിഴ്നാട് ,കർണാടകം സംസ്ഥാനങ്ങളായിരുന്നു പരിഗണനയിൽ. എന്നാൽ തമിഴ്നാട്ടിലും കർണാടകത്തിലും രാഹുലിനായി കരുതി വെച്ചിരുന്ന സീറ്റുകളിലെല്ലാം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്നാൽ കോൺഗ്രസിന്റെ ഒമ്പതാമത്തെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉൾപ്പെടുത്താതെ വയനാട് ഒഴിച്ചിട്ടിരിക്കുകയാണ്. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ദക്ഷിണേന്ത്യയിൽ പ്രതീക്ഷിക്കുന്നതിനോക്കാൾ 15 മുതൽ 20 സീറ്റുകൾ അധികം ലഭിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, ഉത്തരേന്ത്യയിൽ കോൺഗ്രസ് പരാജയം ഭയക്കുന്നതുകൊണ്ടാണ് രാഹുൽ സുരക്ഷിത മണ്ഡലം തേടുന്നതെന്ന ബിജെപി ആരോപണം ശക്തമാണ്.
advertisement
രാഹുൽ പേടിച്ചോടി എന്ന ബിജെപി പരിഹാസവും മതേതര ശക്തികളെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഇടതിന് എതിരെ മത്സരിക്കണോ എന്ന ചോദ്യവും പരിഗണിച്ചാവും രാഹുലിന്റെ തീരുമാനം. സ്വന്തം വിജയത്തേക്കാൾ ദേശീയ തലത്തിൽ പാർട്ടിക്കുണ്ടാകുന്ന മുന്നേറ്റം കൂടി മുന്നിൽ കണ്ടേ രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുക്കു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുൽഗാന്ധി വരുമോ ഇല്ലയോ ? ഇന്നറിയാം
Next Article
advertisement
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement