advertisement

പരീക്ഷ എഴുതുന്ന മക്കൾക്ക് 'തുണ്ട് ' നല്‍കാൻ കെട്ടിടത്തിൽ വലിഞ്ഞുകയറിയ മാതാപിതാക്കൾ ഡ്രോണിൽ കുടുങ്ങി

Last Updated:

വിദ്യാർത്ഥികളെ സഹായിക്കാൻ പരീക്ഷാഹാളിന്റെ ജനാലകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

Screengrab
Screengrab
മുംബൈ: മക്കൾ നന്നായി പരീക്ഷ എഴുതണം എന്ന ആഗ്രഹം മാതാപിതാക്കൾക്ക് ഉണ്ടാകുന്നത് സ്വാഭാവികം, പക്ഷേ അതിന് മുംബൈയിലെ ഈ രക്ഷിതാക്കൾ തിരഞ്ഞെടുത്ത വഴി അല്പം കടന്നുപോയി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ പരീക്ഷാഹാളിന്റെ ജനാലകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിലാണ് സംഭവം നടന്നത്.
ഡ്രോൺ കണ്ടപ്പോൾ ഓട്ടം!
പരീക്ഷാ ക്രമക്കേടുകൾ തടയാൻ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിന്റെ പുറം ഭിത്തിയിലൂടെയും ജനാലകളിലൂടെയും വലിഞ്ഞുകയറി രക്ഷിതാക്കൾ അകത്തേക്ക് തുണ്ടുകൾ എറിഞ്ഞുകൊടുക്കുന്നത് ഡ്രോൺ ക്യാമറ കൃത്യമായി പകർത്തി. ഡ്രോൺ അടുത്തേക്ക് വരുന്നത് കണ്ടതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ താഴേക്ക് ചാടി ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ബിഹാർ ആവർത്തിക്കുന്നുവോ?
2015-ൽ ബിഹാറിൽ നടന്ന സമാനമായ സംഭവം അന്ന് ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. അന്ന് സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ സ്പൈഡർമാനെപ്പോലെ വലിഞ്ഞുകയറി തുണ്ടുകൾ കൈമാറുന്ന നൂറുകണക്കിന് ആളുകളുടെ ചിത്രം വൈറലായിരുന്നു. ആ സംഭവത്തിന് പിന്നാലെ അഞ്ഞൂറോളം വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കിയിരുന്നു. സമാനമായ രീതിയിൽ മഹാരാഷ്ട്രയിലും കോപ്പിയടി വ്യാപകമാകുന്നു എന്ന തിരിച്ചറിവിലാണ് ഡ്രോൺ നിരീക്ഷണം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.
advertisement
നിരീക്ഷണം ശക്തമാണെങ്കിലും ചിലയിടങ്ങളിൽ പോലീസുകാരും അധികൃതരും കൈക്കൂലി വാങ്ങി കോപ്പിയടിക്ക് ഒത്താശ ചെയ്യുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.
Summary: In a bizarre incident in Maharashtra's Beed district, parents and relatives were caught on drone camera climbing the windows of a junior college to provide answer bits to Class 12 students during their English exam. The educational department deployed drones to monitor malpractice, leading to the discovery. This incident echoes a massive 2015 cheating scandal in Bihar, raising concerns about the integrity of board examinations.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പരീക്ഷ എഴുതുന്ന മക്കൾക്ക് 'തുണ്ട് ' നല്‍കാൻ കെട്ടിടത്തിൽ വലിഞ്ഞുകയറിയ മാതാപിതാക്കൾ ഡ്രോണിൽ കുടുങ്ങി
Next Article
advertisement
പരീക്ഷ എഴുതുന്ന മക്കൾക്ക് 'തുണ്ട് ' നല്‍കാൻ കെട്ടിടത്തിൽ വലിഞ്ഞുകയറിയ മാതാപിതാക്കൾ ഡ്രോണിൽ കുടുങ്ങി
പരീക്ഷ എഴുതുന്ന മക്കൾക്ക് 'തുണ്ട് ' നല്‍കാൻ കെട്ടിടത്തിൽ വലിഞ്ഞുകയറിയ മാതാപിതാക്കൾ ഡ്രോണിൽ കുടുങ്ങി
  • മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പരീക്ഷാ ഹാളിന്റെ ജനാലകളിൽ തൂങ്ങി തുണ്ട് കൈമാറിയ രക്ഷിതാക്കൾ ഡ്രോണിൽ കുടുങ്ങി

  • 2015-ലെ ബിഹാർ കോപ്പിയടി സംഭവത്തിന് സമാനമായ രീതിയിൽ മഹാരാഷ്ട്രയിലും കോപ്പിയടി വ്യാപകമാകുന്നു

  • ഡ്രോൺ നിരീക്ഷണം ശക്തമാക്കിയെങ്കിലും ചിലയിടങ്ങളിൽ പോലീസും അധികൃതരും കോപ്പിയടിക്ക് ഒത്താശ ചെയ്യുന്നു

View All
advertisement