advertisement

പ്രണയനൈരാശ്യത്തിൽ 150 അടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി യുവാവ്

Last Updated:

ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൗൺസിലിംഗിന് ഒടുവിലാണ് യുവാവിനെ പൊലീസ് സുരക്ഷിതമായി താഴെയിറക്കിയത്

News18
News18
പ്രണയനൈരാശ്യത്തിൽ 150 അടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി യുവാവ്. മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ 150 അടി ഉയരമുള്ള മൊബൈൽ ടവറിന് മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ബുധനാഴ്ച ഹർല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബസന്തി മോറിലായിരുന്നു സംഭവം.മധ്യപ്രദേശിലെ ഗുണ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജോഹ്രി ഗ്രാമവാസിയായ ഭോജ്‌രാജ് ചന്ദൽ എന്നയാളാണ് ടവറിൽ കയറിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൗൺസിലിംഗിന് ഒടുവിലാണ് ചന്ദലിനെ സുരക്ഷിതമായി താഴെയിറക്കിയതെന്ന് ഹർല പോലീസ് സ്റ്റേഷൻ ഇൻചാർജ് ഖുർഷിദ് ആലം പറഞ്ഞു.കഴിഞ്ഞ നാല് വർഷമായി ഹർല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു യുവതിയുമായി താൻ പ്രണയത്തിലാണെന്നും സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടതെന്നും യുവതിയെ കാണാനാണ് താൻ ഇവിടെയെത്തിയതെന്നും എന്നാൽ പെൺകുട്ടിയുടെ കുടുംബം കാണാൻ അനുവദിച്ചില്ലെന്നും ചന്ദൽ പോലീസിനോട് പറഞ്ഞു.
അതേസമയം, സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രണയനൈരാശ്യത്തിൽ 150 അടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി യുവാവ്
Next Article
advertisement
നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം; ഒന്നാംപ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി
നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം; ഒന്നാംപ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി
  • നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

  • തെളിവുകൾ ശേഖരിച്ചതിൽ പാളിച്ചയും അന്വേഷണത്തിൽ വീഴ്ചയും ഉണ്ടെന്ന് അപ്പീലിൽ സുനി വാദിക്കുന്നു

  • 20 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ആറ് പ്രതികളിൽ പൾസർ സുനി അടക്കം നാല് പേർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

View All
advertisement