Delhi Violence: പ്രണയദിനത്തിൽ വിവാഹം; 12 ദിവസം കഴിഞ്ഞപ്പോൾ കലാപത്തിൽ അവൾക്ക് തന്‍റെ ഭർത്താവിനെ നഷ്ടമായി

Last Updated:

കലാപത്തെക്കുറിച്ചുള്ള വാർത്തകൾ ബുലന്ദ് ഷറിൽ എത്തിയപ്പോൾ തസ്ലീനും അഷ്ഫാഖിന്‍റെ പിതാവും ഡൽഹിയിലേക്ക് മടങ്ങാൻ നോക്കിയെങ്കിലും ഉടനെ നടന്നില്ല.

മുസ്താഫബാദ്: പ്രണയദിനത്തിൽ വിവാഹിതയായ യുവതിക്ക് ഡൽഹി കലാപത്തിൽ ഭർത്താവിനെ നഷ്ടമായി. 21 വയസുള്ള തസ്ലീൻ ഫാത്തിമയാണ് വിവാഹം കഴിഞ്ഞ് പന്ത്രണ്ടാം ദിവസം വിധവയായത്. ഫാത്തിമയുടെ ഭർത്താവ് അഷ്ഫാഖ് ഹുസൈനാണ് ഡൽഹി കലാപത്തിൽ ജീവൻ നഷ്ടമായത്.
വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ബുലന്ദ് ഷഹ്റിലെ സഖ്നിയിൽ വെച്ച് തസ്ലീനും അഷ്ഫാഖും വിവാഹിതയായത്. ഡൽഹിയിൽ താമസക്കാരനായ അഷ്ഫാഖ് ഞായറാഴ്ചയാണ് മടക്കയാത്ര നടത്തിയത്. ആ സമയത്ത് തന്നെയാണ് ഡൽഹിയിലെ മൗജ് പുരിലും ജഫ്രാബാദിലും കലാപം പൊട്ടി പുറപ്പെട്ടത്.
കലാപത്തെക്കുറിച്ചുള്ള വാർത്തകൾ ബുലന്ദ് ഷറിൽ എത്തിയപ്പോൾ തസ്ലീനും അഷ്ഫാഖിന്‍റെ പിതാവും ഡൽഹിയിലേക്ക് മടങ്ങാൻ നോക്കിയെങ്കിലും ഉടനെ നടന്നില്ല. പക്ഷേ, ചൊവ്വാഴ്ച രാവിലെയോട ഇവർ ഡൽഹിയിൽ എത്തിയെങ്കിലും ഗോകുൽപുരിയിലും മുസ്താഫബാദിന്‍റെ മറ്റ് പ്രദേശങ്ങളിലും സ്ഥിതി രൂക്ഷമായിരുന്നു.
advertisement
ചൊവ്വാഴ്ച ഉച്ചയ്ക്ക് തസ്ലീൻ ഭക്ഷണം പാചകം ചെയ്യുകയും ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. അഷ്ഫാഖ് ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ കറന്‍റ് പോയതിന് സമീപത്തുള്ള ഒരു വീട്ടിൽ നിന്ന് വിളി വരികയും അഷ്ഫാഖ് അങ്ങോട്ടേക്ക് പോകാൻ ഇറങ്ങുകയും ചെയ്തു. എന്നാൽ, പിന്നീട് അഷ്ഫാഖ് വീട്ടിലേക്ക് മടങ്ങിവന്നില്ല.
അതേസമയം, വീടിനു സമീപത്ത് അഷ്ഫാഖിനെ വീടിനു സമീപത്തു വെച്ചു തന്നെ വെടിയേറ്റതായി കണ്ടെത്തുകയും എന്നാൽ കുടുംബാംഗങ്ങൾ എത്തുന്നതിനു മുമ്പ് മൃതദേഹം കൊണ്ടുപോയതായും ആരോപണമുണ്ട്. വൈകുന്നേരം നമസ്കാരം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് മകന് വെടിയേറ്റ കാര്യം പ്രദേശവാസികൾ പറഞ്ഞ് അഷ്ഫാഖിന്‍റെ പിതാവ് അറിയുന്നത്.
advertisement
ന്യൂ മുസ്താഫബാദിലെ അൽ ഹിന്ദ് ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം പിന്നീട് ദിൽഷാദ് ഗാർഡനിലെ ജി ടി ബി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, പോസ്റ്റ് മോർട്ടത്തിനു ശേഷം അവസാന ചടങ്ങുകൾക്കായി മൃതദേഹേം എപ്പോൾ ലഭിക്കുമെന്ന് അറിയില്ലെന്ന് വീട്ടുകാർക്ക് അറിയില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Delhi Violence: പ്രണയദിനത്തിൽ വിവാഹം; 12 ദിവസം കഴിഞ്ഞപ്പോൾ കലാപത്തിൽ അവൾക്ക് തന്‍റെ ഭർത്താവിനെ നഷ്ടമായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement