കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ NIA റെയ്ഡ്; തീവ്രവാദ ബന്ധമുള്ള 14 പേർ പിടിയിൽ

Last Updated:

ജൂൺ 25 ന് NIA സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയത്

കൊച്ചി/ബെംഗളൂരു: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഞായറാഴ്ച കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ തീവ്രവാദ ബന്ധമുള്ള 14 പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 14 പേരെ കസ്റ്റഡിയിലെടുത്തു. കേരളത്തിൽ ഫെബ്രുവരിയിൽ വാഹന പരിശോധനയ്ക്കിടെ പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച ഐസിഎഎംഎ സാതിക് എന്ന സതിക് ബാച്ചയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ ഞായറാഴ്ച കേരളത്തിൽ പരിശോധന നടത്തിയത്.
കർണാടകയിൽ നിന്നുള്ള ഒരു മദ്രസ വിദ്യാർത്ഥിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഫറൂഖ് എന്ന വിദ്യാർത്ഥി ഒരു സോഷ്യൽ മീഡിയ ആപ്പ് വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ മൊഡ്യൂളുമായി ബന്ധപ്പെട്ടിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിദ്യാർത്ഥിയെ വിട്ടയച്ചത്. ഫാറൂഖിനെ കസ്റ്റഡിയിലെടുത്ത വിവരം സീനിയർ പോലീസ് സൂപ്രണ്ട് വിപിൻ ടാഡ സ്ഥിരീകരിച്ചു. ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ ഒരു മൊഡ്യൂളുമായി സോഷ്യൽ മീഡിയ ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായും വൃത്തങ്ങൾ പറയുന്നു. വൈകുന്നേരം ഫാറൂഖിനെ ദാറുൽ ഉലൂം ദയൂബന്ദ് അധികൃതർക്ക് കൈമാറിയെന്ന് ദാറുൽ ഉലൂം ദേവ്ബന്ദ് മേധാവി അബ്ദുൾ കാസിം നൊമാനി പറഞ്ഞു.
advertisement
ജൂൺ 23 ന്, റോഹിങ്ക്യൻ വിദ്യാർത്ഥി മുജീബുള്ളയെ ദേവ്ബന്ദിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഗുജറാത്തിൽ, എൻഐഎയുടെയും ഗുജറാത്ത് എടിഎസിന്റെയും സംയുക്ത സംഘം ബറൂച്ച്, സൂറത്ത്, നവസാരി, അഹമ്മദാബാദ് ജില്ലകളിൽ നടത്തിയ തിരച്ചിലിൽ നിരവധി രേഖകളും വസ്തുക്കളും പിടിച്ചെടുത്തു. മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. മൂന്ന് പേരെ ചോദ്യം ചെയ്തു വരികയാണെന്ന് ഗുജറാത്ത് എടിഎസ് അറിയിച്ചു. എന്നാൽ ഇപ്പോൾ കൂടുതൽ ഒന്നും വെളിപ്പെടുത്താനില്ല, എടിഎസ് പ്രസ്താവനയിൽ പറഞ്ഞു.
ഗുജറാത്തിന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര, മറ്റ് ചില സംസ്ഥാനങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ടെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 എ, 153 ബി വകുപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 18, 18 ബി, 38, 39, 40 വകുപ്പുകളും പ്രകാരം ജൂൺ 25 ന് ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് വിവിധ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയത്.
advertisement
ഐഎസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ വർഷം നടത്തിയ ഭീകരാക്രമണ ശ്രമത്തെ തുടർന്നാണ് കേസുകളെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. പിടിയിലായവ മൗലാന ജലീലിന്റെ വീട്ടിൽ നിന്ന് കുറ്റാന്വേഷണ രേഖകളും മൂന്ന് ബാഗുകളും പിടിച്ചെടുത്തു. അഹമ്മദാബാദ് സ്വദേശിയായ ഒരാളെ നവസാരിയിൽ നടത്തിയ റെയ്ഡിൽ പിടികൂടി. ബറൂച്ചിലെ അമോദിൽ ഒരു പിതാവിനെയും മകനെയും ചോദ്യം ചെയ്തു.
കർണാടകയിലെ തുംകുരുവിൽ എച്ച്എംഎസ് യുനാനി മെഡിക്കൽ കോളജിലെ വിദ്യാർഥിനിയെ പിടികൂടി. നാല് പേർ കൂടി കർണാടകയിൽ പിടിയിലായി. മഹാരാഷ്ട്രയിലെ ഹുപ്പാരി ജില്ലയിൽ രണ്ട് കോളേജ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ NIA റെയ്ഡ്; തീവ്രവാദ ബന്ധമുള്ള 14 പേർ പിടിയിൽ
Next Article
advertisement
ആരവല്ലി കുന്നുകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു
ആരവല്ലി കുന്നുകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു
  • ആരവല്ലി കുന്നുകളുടെ നിർവചനവും വിദഗ്ദ്ധ സമിതിയുടെ ശുപാർശകളും സുപ്രീംകോടതി താൽക്കാലികമായി മരവിപ്പിച്ചു.

  • കേന്ദ്രം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശം; പുതിയ നിർവചനത്തിന് വ്യക്തത വേണം.

  • വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാൻ പുതിയ സമിതി രൂപീകരിക്കാൻ കോടതി നിർദ്ദേശം; അടുത്ത പരിഗണന 2026 ജനുവരി 21.

View All
advertisement