advertisement

കർണാടക ഡിജിപിയുടെ ഓഫീസിലെ അശ്ലീല വീഡിയോകൾ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

Last Updated:

സ്വർണക്കടത്ത് കേസ് പ്രതിയും നടിയുമായ രന്യാ റാവുവിന്റെ അച്ഛൻ‌ ഡിജിപി ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നു. എന്നാൽ ദൃശ്യങ്ങൾ വ്യാജമാണെന്നും തന്നെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണിതെന്നും റാവു പ്രതികരിച്ചു.

ഡോ. രാമചന്ദ്ര റാവു
ഡോ. രാമചന്ദ്ര റാവു
കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്നത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കത്തിനാണ് വഴിതുറന്നിരിക്കുന്നത്. ഔദ്യോഗിക ചേംബറിൽ വെച്ച് സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയയായ നടി രന്യാ റാവുവിന്റെ പിതാവാണ് ഇദ്ദേഹം.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകളും സംപ്രേഷണം ചെയ്തു. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.
ഓഫീസ് സമയത്ത് യൂണിഫോമിൽ ഇരിക്കെ സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഓഫീസിനുള്ളിൽ ഒളിപ്പിച്ചുവെച്ച ക്യാമറയിലൂടെ രഹസ്യമായി പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്ന് കരുതപ്പെടുന്നു. സർക്കാർ ഓഫീസിന്റെ ദുരുപയോഗം, ഉദ്യോഗസ്ഥന്റെ പെരുമാറ്റച്ചട്ടം, അച്ചടക്കം എന്നിവയെക്കുറിച്ച് ഈ ദൃശ്യങ്ങൾ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ സ്ത്രീകളാണ് വീഡിയോയിലുള്ളതെന്നും ഇത് ഒന്നിലധികം തവണ നടന്ന കൂടിക്കാഴ്ചകളാണെന്ന് സൂചിപ്പിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ദൃശ്യങ്ങൾ വൈറലായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് വിഷയത്തിൽ ഇടപെടുകയും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
advertisement
രാമചന്ദ്ര റാവുവിന്റെ പ്രതികരണം
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാമചന്ദ്ര റാവു നിഷേധിച്ചു. "ഇത് മോർഫ് ചെയ്ത വീഡിയോയാണ്. ചിലർ എന്നെ ലക്ഷ്യം വെക്കുകയാണ്," അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തതോ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതോ ആണെന്ന് അദ്ദേഹം ആരോപിച്ചു.
"എന്റെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിത്. എന്റെ കരിയറിനെ ദോഷകരമായി ബാധിക്കാൻ ചില തൽപരകക്ഷികൾ ഈ വീഡിയോ നിർമ്മിച്ചതാണ്," റാവു പറഞ്ഞു. ദൃശ്യങ്ങൾ ഒറിജിനൽ അല്ലെന്നും താൻ മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
advertisement
Summary: Obscene videos purportedly involving Dr. Ramachandra Rao, a senior IPS officer of DGP rank in Karnataka, has triggered a massive political storm in the state. The visuals, which show intimate moments with women inside an official chamber, have gone viral online. He is the father of actress Ranya Rao, who is an accused in a gold smuggling scandal.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടക ഡിജിപിയുടെ ഓഫീസിലെ അശ്ലീല വീഡിയോകൾ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
Next Article
advertisement
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: SIT അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; CBI അന്വേഷണം ഉടനില്ല
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ SIT അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി

  • CBI അന്വേഷണം ഉടനില്ലെന്നും, പ്രതികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോടതി കർശന മേൽനോട്ടം വാഗ്ദാനം ചെയ്തു

  • ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും

View All
advertisement