ചീഫ് എഞ്ചിനീയറിൽ നിന്ന് വിജിലൻസ് പിടിച്ചത് 2 കോടി രൂപ; ഫ്ലാറ്റിൽ പരിശോധനക്കെത്തിയപ്പോൾ പുറത്തേക്ക് പറന്നത് അഞ്ഞൂറിന്റെ നോട്ടുകൾ

Last Updated:

ഉദ്യോഗസ്ഥർ വരുന്നത് കണ്ട ചീഫ് എഞ്ചിനീയർ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ഫ്ലാറ്റിലെ ജനാലയിൽ നിന്ന് പുറത്തേക്കെറിയുകയായിരുന്നു

ഒഡീഷ വിജിലൻസാണ് പരിശോധന നടത്തിയത് (PTI)
ഒഡീഷ വിജിലൻസാണ് പരിശോധന നടത്തിയത് (PTI)
സർക്കാർ ഉദ്യോഗസ്ഥൻ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ട് കോടിയിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തു. ഒഡീഷയിലെ ഗ്രാമീണ റോഡുകളുടെ നിർമാണവുമായിബന്ധപ്പെട്ട വകുപ്പിലെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയുടെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നുമാത്രം ഒരു കോടി രൂപയാണ് കണ്ടെടുത്തത്. ബാക്കി പണം വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വിജിലൻസ് പിടിച്ചെടുത്തത്.
ബൈകുന്ത നാഥ് വരവിൽ കവിഞ്ഞ രീതിയിൽ സ്വത്ത് സമ്പാദിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ബൈകുന്ത നാഥിന്റെ ഫ്ലാറ്റിൽ വിജിലൻസ് പരിശോധനയ്ക്കെത്തിയത്. ഇതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ഉദ്യോഗസ്ഥർ വരുന്നത് കണ്ട ബൈകുന്ത നാഥ് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ഫ്ലാറ്റിലെ ജനാലയിൽ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വിജിലൻസ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സൂപ്രണ്ട്, 12 ഇൻസ്പെക്ടർമാർ, ആറ് എഎസ്ഐമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
advertisement
Summary: The Odisha Vigilance Department has recovered around Rs 2.1 crore in cash during simultaneous raids at seven locations all linked to a government employee, Baikuntha Nath Sarangi, chief engineer in the state’s Rural Development Department.
മലയാളം വാർത്തകൾ/ വാർത്ത/India/
ചീഫ് എഞ്ചിനീയറിൽ നിന്ന് വിജിലൻസ് പിടിച്ചത് 2 കോടി രൂപ; ഫ്ലാറ്റിൽ പരിശോധനക്കെത്തിയപ്പോൾ പുറത്തേക്ക് പറന്നത് അഞ്ഞൂറിന്റെ നോട്ടുകൾ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement