പുൽവാമ ഭീകരാക്രമണം: സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി

Last Updated:

ഭീകരാക്രമണത്തെ അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ധീര ജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 30 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു. നിരവധി പേർക്കാണ് ഭീകരാക്രമണത്തിൽ പരുക്കേറ്റത്.
അതേസമയം, ഭീകരാക്രമണത്തെ അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ധീര ജവാൻമാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യം മുഴുവനായും തോളോടുതോൾ ചേർന്ന് നിൽക്കും. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ എന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രിയുമായും മറ്റ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമായും
പ്രധാനമന്ത്രി ചർച്ച നടത്തി.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും സി ആർ പി എഫ് ഡയറക്ടറും നാളെ കശ്മീരിലെത്തും. ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കുമായി രാജ് നാഥ് സിംഗ് സംസാരിച്ചു. പാട് നയിലെ നാളത്തെ റാലി റദ്ദു ചെയ്താണ് രാജ് നാഥ് സിംഗ് കശ്മീരിലെത്തുക.
advertisement
ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. വീരമൃത്യു വരിച്ച ജവാൻമാരെ നമിക്കുന്നു. ധീര ജവാൻമാരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നിൽക്കും. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ ഭീകരാക്രമണത്തിന് മറക്കാൻ കഴിയാത്ത മറുപടി ഭീകരർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമ ഭീകരാക്രമണം: സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി
Next Article
advertisement
തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി
തിരുവനന്തപുരം കോർപറേഷനിൽ സിപിഎമ്മിൽ വിമതപ്പട; ദേശാഭിമാനി മുൻ ബ്യൂറോ ചീഫിനെ പുറത്താക്കി
  • സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച കെ. ശ്രീകണ്ഠനെ സിപിഎം തിരുവനന്തപുരം കോർപറേഷനിൽ നിന്ന് പുറത്താക്കി.

  • സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് നടപടി.

  • ചെമ്പഴന്തിയിലും വാഴോട്ടുകോണം വാർഡിലുമുള്ള സിപിഎം പ്രാദേശിക നേതാക്കളും വിമത സ്ഥാനാർത്ഥികളായി മത്സരിക്കും.

View All
advertisement