Ayodhya | അയോധ്യയിൽ കാവിക്കൊടി പാറിച്ച് മോദി; ധ്വജാരോഹണത്തിന് പരിസമാപ്തി

Last Updated:

അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര ശിഖരത്തിൽ കാവി പതാക ഉയർത്തി

ക്ഷേത്ര ശിഖരത്തിൽ കാവി പതാക ഉയർത്തി മോദി
ക്ഷേത്ര ശിഖരത്തിൽ കാവി പതാക ഉയർത്തി മോദി
ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിന്റെ (Ram temple, Ayodhya) നിർമ്മാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ക്ഷേത്ര ശിഖരത്തിൽ കാവി പതാക ഉയർത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 10 അടി ഉയരവും 20 അടി നീളവുമുള്ള വലത് കോണുള്ള ത്രികോണാകൃതിയിലുള്ള പതാകയിൽ ശ്രീരാമന്റെ തേജസ്സും വീര്യവും പ്രതീകപ്പെടുത്തുന്ന ഒരു പ്രഭാപൂരിത സൂര്യന്റെ ചിത്രം ഉണ്ട്.
കോവിദാര വൃക്ഷത്തിന്റെ ചിത്രത്തോടൊപ്പം 'ഓം' എന്ന അക്ഷരവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്.
രാമരാജ്യത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്ന, അന്തസ്സിന്റെയും ഐക്യത്തിന്റെയും സാംസ്കാരിക തുടർച്ചയുടെയും സന്ദേശം നൽകുന്നതായിരിക്കും പവിത്രമായ കാവി പതാകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പരമ്പരാഗത ഉത്തരേന്ത്യൻ നാഗര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ശിഖരത്തിനു മുകളിലായിരിക്കും പതാക ഉയരുക. അതേസമയം, ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ പാരമ്പര്യത്തിൽ രൂപകൽപ്പന ചെയ്ത ക്ഷേത്രത്തിന് ചുറ്റും നിർമ്മിച്ച 800 മീറ്റർ നീളമുള്ള പാർക്കോട്ട, ക്ഷേത്രത്തിന്റെ വൈവിധ്യമാർന്ന വാസ്തുവിദ്യയെ പ്രതിനിധാനം ചെയ്യും.
advertisement
മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യ, മഹർഷി വാൽമീകി, ദേവി അഹല്യ, നിഷാദ്രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന സപ്തമന്ദിർ പ്രധാനമന്ത്രി അയോധ്യയിൽ സന്ദർശിച്ചു.
തുടർന്ന് ശേഷാവതാർ മന്ദിർ സന്ദർശനം. ക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നഗരത്തിൽ ഒരു റോഡ് ഷോയും നടത്തി. പ്രധാനമന്ത്രി മോദി മാതാ അന്നപൂർണ്ണ ക്ഷേത്രം സന്ദർശിക്കുകയും, രാം ദർബാർ ഗർഭഗ്രഹത്തിലും രാം ലല്ല ഗർഭഗ്രഹത്തിലും ദർശനം നടത്തുകയുമുണ്ടായി.
പതിനേഴാം നൂറ്റാണ്ടിൽ അയോധ്യയിൽ 48 മണിക്കൂർ ധ്യാനത്തിലിരുന്ന ഒൻപതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനം കൂടിയാണിത് എന്നത് ഈ ദിവസത്തിന്റെ ആത്മീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
advertisement
ക്ഷേത്ര സമുച്ചയത്തിൽ, പ്രധാന ശ്രീകോവിലിന്റെ പുറം ചുവരുകളിലായി വാൽമീകി രാമായണത്തെ അടിസ്ഥാനമാക്കി ശ്രീരാമന്റെ ജീവിതത്തിൽ നിന്നുള്ള 87 ഭാഗങ്ങൾ ഉൾപ്പെടുന്ന കല്ലിൽ കൊത്തിയെടുത്ത രൂപങ്ങൾ. കൂടാതെ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന 79 വെങ്കല രൂപങ്ങൾ ചുറ്റുമതിലുകളിൽ സ്ഥാപിച്ചിരിക്കുന്നു.
ഇവയെല്ലാം ശ്രീരാമന്റെ ജീവിതത്തെയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നു എന്ന് പ്രസ്താവനയിൽ പറയുന്നു.
മോദിയുടെ സന്ദർശനതലേന്ന്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുഗമമായ ആസൂത്രണവും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി ഒരു ഓൺ-സൈറ്റ് അവലോകനം നടത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
advertisement
Summary: Prime Minister Narendra Modi hoisted the saffron flag on the temple spire to symbolise the completion of the construction of the Ram temple in Ayodhya, Uttar Pradesh.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Ayodhya | അയോധ്യയിൽ കാവിക്കൊടി പാറിച്ച് മോദി; ധ്വജാരോഹണത്തിന് പരിസമാപ്തി
Next Article
advertisement
'കർമ തിരിച്ചടിക്കുന്നു'; ദീപ്തി മേരി വർഗീസിനെ വെട്ടിയത് കൂടെ നിന്ന അതേ പവർ ഗ്രൂപ്പെന്ന് സിമി റോസ്ബെൽ‌
'കർമ തിരിച്ചടിക്കുന്നു'; ദീപ്തി മേരി വർഗീസിനെ വെട്ടിയത് കൂടെ നിന്ന അതേ പവർ ഗ്രൂപ്പെന്ന് സിമി റോസ്ബെൽ‌
  • സിമി റോസ്ബെൽ ആരോപിച്ചത് ദീപ്തി മേരി വർഗീസ് പദവികളിൽ മെറിറ്റിൽ എത്തിയതല്ലെന്നു തന്നെ.

  • ദീപ്തിയെ മേയർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മുമ്പ് പിന്തുണച്ച പവർ ഗ്രൂപ്പാണെന്ന് സിമി.

  • പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ദീപ്തിയെ വളർത്തിയതും ഒരാളാണെന്നും, കർമ തിരിച്ചടിക്കുന്നതാണെന്നും സിമി.

View All
advertisement