പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ്‌ തടഞ്ഞ് പൊലീസ്

Last Updated:

പതിനഞ്ച് ഉദ്യോഗസ്ഥരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ. കൊൽക്കത്ത സിറ്റിപോലീസ് കമ്മീഷണറുടെ വീട്ടിൽ റെയ്ഡിനെത്തിയ സിബിഐ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ച് ഉദ്യോഗസ്ഥരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു.
ബംഗാളില്‍ അട്ടിമറിക്കായി നരന്ദ്രമോദി സിബിഐയെ ഉപയോഗിക്കുകയാണെന്നും ഇത് അടിയന്തിരാവസ്ഥയേക്കാള്‍ മോശമായ സ്ഥിതിയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ കൊല്‍ക്കത്ത മെട്രോസ്റ്റേഷന് സമീപം മുഖ്യമന്ത്രി മമത ബാനര്‍ജി അനിശ്ചിതകാല ധര്‍ണ്ണ തുടങ്ങി. അതേസമയം ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിക്കെതിരെ സിബിഐ നാളെ സുപ്രീം കോടതിയെ സമീപിച്ചേക്കും.
ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെയാണ് ബംഗാള്‍ പൊലീസ് തടഞ്ഞത്. മുഖ്യമന്ത്രി മമതത ബാനര്‍ജിയും കമ്മീഷണറുടെ വീട്ടിലെത്തി. വീടിന് മുന്നില്‍ പൊലീസും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ ബലപ്രയോഗം നടന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ്‌ തടഞ്ഞ് പൊലീസ്
Next Article
advertisement
'നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും, തദ്ദേശ തിരഞ്ഞെടുപ്പിലേത് ചരിത്ര വിജയം': രാഹുൽ ഗാന്ധി
'നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും, തദ്ദേശ തിരഞ്ഞെടുപ്പിലേത് ചരിത്ര വിജയം': രാഹുൽ ഗാന്ധി
  • നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു

  • തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐക്യജനാധിപത്യമുന്നണി ചരിത്രവിജയം നേടിയതില്‍ അഭിമാനം

  • വോട്ട് സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്ന് രാഹുല്‍ ഗാന്ധി

View All
advertisement