പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ്‌ തടഞ്ഞ് പൊലീസ്

Last Updated:

പതിനഞ്ച് ഉദ്യോഗസ്ഥരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ. കൊൽക്കത്ത സിറ്റിപോലീസ് കമ്മീഷണറുടെ വീട്ടിൽ റെയ്ഡിനെത്തിയ സിബിഐ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ച് ഉദ്യോഗസ്ഥരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു.
ബംഗാളില്‍ അട്ടിമറിക്കായി നരന്ദ്രമോദി സിബിഐയെ ഉപയോഗിക്കുകയാണെന്നും ഇത് അടിയന്തിരാവസ്ഥയേക്കാള്‍ മോശമായ സ്ഥിതിയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ കൊല്‍ക്കത്ത മെട്രോസ്റ്റേഷന് സമീപം മുഖ്യമന്ത്രി മമത ബാനര്‍ജി അനിശ്ചിതകാല ധര്‍ണ്ണ തുടങ്ങി. അതേസമയം ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിക്കെതിരെ സിബിഐ നാളെ സുപ്രീം കോടതിയെ സമീപിച്ചേക്കും.
ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെയാണ് ബംഗാള്‍ പൊലീസ് തടഞ്ഞത്. മുഖ്യമന്ത്രി മമതത ബാനര്‍ജിയും കമ്മീഷണറുടെ വീട്ടിലെത്തി. വീടിന് മുന്നില്‍ പൊലീസും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ ബലപ്രയോഗം നടന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ്‌ തടഞ്ഞ് പൊലീസ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement