ധ്വജാരോഹണത്തിന് മോദി അയോധ്യയിൽ; സുരക്ഷയൊരുക്കാൻ 6,970 പേരുടെ ഗംഭീര സന്നാഹം
- Published by:meera_57
- news18-malayalam
Last Updated:
രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായി, ക്ഷേത്രത്തിന്റെ ശിഖരത്തിൽ പ്രധാനമന്ത്രി ആചാരപരമായി കാവി പതാക ഉയർത്തും
ധ്വജാരോഹണ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അയോദ്ധ്യയിൽ. മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യ, മഹർഷി വാൽമീകി, ദേവി അഹല്യ, നിഷാദ്രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളുള്ള സപ്തമന്ദിർ പ്രധാനമന്ത്രി സന്ദർശിച്ചു. തുടർന്ന് ശേഷാവതാർ മന്ദിർ സന്ദർശിക്കും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി മാതാ അന്നപൂർണ മന്ദിർ സന്ദർശിക്കും.
രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായി, ക്ഷേത്രത്തിന്റെ ശിഖരത്തിൽ പ്രധാനമന്ത്രി ആചാരപരമായി കാവി പതാക ഉയർത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
ഹിന്ദു കലണ്ടർ പ്രകാരം, ശ്രീരാമന്റെ വിവാഹത്തിന്റെ പരമ്പരാഗത ആഘോഷമായ റാം വിവാഹിനോട് അനുബന്ധിച്ച ഈ ദിവസം പ്രത്യേക സാംസ്കാരിക പ്രാധാന്യമുള്ളതാണ്.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി, രാമ മന്ദിർ ഭരണകൂടം സന്ദർശക മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചു. ഇവിടേയ്ക്ക് ഉദ്യോഗസ്ഥരുടെയും അതിഥികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൂടുതൽ പ്രവാഹം പ്രതീക്ഷിക്കുന്നു.
advertisement
ഔദ്യോഗിക പ്രസ്താവന പ്രകാരം, എടിഎസിൽ നിന്നുള്ള കമാൻഡോകൾ, എൻഎസ്ജി സ്‌നൈപ്പർമാർ, സൈബർ വിദഗ്ധർ, സാങ്കേതിക സംഘങ്ങൾ എന്നിവരുൾപ്പെടെ ആകെ 6,970 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധർ പാരച്യൂട്ട്-ഗ്രേഡ് നൈലോൺ തുണി ഉപയോഗിച്ചാണ് പതാക നിർമിച്ചിട്ടുള്ളത്. നല്ല രീതിയിൽ ഈട് നിലനിർത്തുന്നതിന് പേരുകേട്ടതാണ് ഈ പതാക.
സൂര്യപ്രകാശം, മഴ, ചൂട്, വേഗത്തിലുള്ള താപനില മാറ്റങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ഡബിൾ കോട്ടഡ് സിന്തറ്റിക് പാളി ഉപയോഗിച്ച് ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 2.5 കിലോഗ്രാം ഭാരമുള്ള കോടിക്ക് മൂന്ന് വർഷത്തെ ഈടുനില്പുണ്ടാകും എന്ന് കണക്കാക്കുന്നു.
advertisement
സനാതന പാരമ്പര്യങ്ങൾ അനുസരിച്ച്, ക്ഷേത്രത്തിലെ ശിഖരത്തിൽ പതാക ഉയർത്തുന്നത് സനാതന ധർമ്മത്തിലെ ഏറ്റവും പവിത്രമായ കർമ്മങ്ങളിൽ ഒന്നാണ്. ധ്വജം ഈശ്വരന്റെ സാന്നിധ്യം, സംരക്ഷണം, സജീവമായ ദിവ്യശക്തി എന്നിവയെ പ്രതിനിധീകരിക്കുന്നതിനാൽ, പതാകയില്ലാത്ത ക്ഷേത്രം അപൂർണ്ണമായി കണക്കാക്കപ്പെടുന്നു.
Summary: Prime Minister Narendra Modi is in Ayodhya for the flag hoisting ceremony. The Prime Minister visited the Sapta Mandir, which has temples associated with Maharishi Vasishtha, Maharishi Vishwamitra, Maharishi Agastya, Maharishi Valmiki, Devi Ahilya, Nishadraj Guha and Mata Sabari. He will then visit the Sheshavatar Mandir. At 11 am, the Prime Minister will visit Mata Annapurna Mandir
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 25, 2025 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ധ്വജാരോഹണത്തിന് മോദി അയോധ്യയിൽ; സുരക്ഷയൊരുക്കാൻ 6,970 പേരുടെ ഗംഭീര സന്നാഹം


