കമ്പ്യൂട്ടർ സ്മാർട്ട്ഫോൺ നിരീക്ഷണ ഉത്തരവ്; സ്റ്റേ ആവശ്യം സുപ്രീംകോടതി തള്ളി
Last Updated:
#എം. ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി: കമ്പ്യൂട്ടറുകളും സ്മാർട് ഫോണുകളും നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഉത്തരവ് റദ്ദാക്കണം എന്നവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു. നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നു ചൂണ്ടിക്കാട്ടി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി നൽകിയത്.
കമ്പ്യൂട്ടറുകളും സ്മാർട് ഫോണുകളും നിരീക്ഷിക്കാനായി 10 അന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തിയ കേന്ദ്ര സർകാർ ഉത്തരവ് വൻ വിവാദമായിരുന്നു. സ്വകാര്യത മൗലിക അവകാശമായ രാജ്യത്തു ജനാധിപത്യ വിരുദ്ധമായ ഇത്തരം ഉത്തരവുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ. കേസ് തീർപ്പാകുന്നത് വരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര സർകാറിന്റെ വിശദീകരണം കേൾക്കാതെ സ്റ്റേ ആവശ്യം പരിഗണിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചു. 4 ആഴ്ചകകം മറുപടി നൽകാനാണ് നിർദേശം.
advertisement
സിബിഐ, ഐബി, റോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾക്കാണ് നിരീക്ഷണ അധികാരം. കമ്പ്യൂട്ടർ ഉടമസ്ഥരും സേവന ദാതാക്കളും ഏജൻസികൾക്ക് എല്ലാ സഹായവും നൽകണം. ഇല്ലെങ്കിൽ ഏഴുവർഷം തടവും പിഴയുമാണ് ശിക്ഷ. യുപിഎ ഭരണകാലത്ത് കൊണ്ടു വന്ന ഐടി നിയമപ്രകാരം ഉള്ള അനുമതി ഏതൊക്കെ ഏജൻസികൾക്കെന്ന് വ്യക്തമാക്കുക മാത്രമാണ് ഉത്തരവിലൂടെ ചെയ്തതെന്നാണ് സർക്കാർ വിശദീകരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 14, 2019 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കമ്പ്യൂട്ടർ സ്മാർട്ട്ഫോൺ  നിരീക്ഷണ ഉത്തരവ്; സ്റ്റേ ആവശ്യം സുപ്രീംകോടതി തള്ളി



