advertisement

ഡൽഹിയിലെ ഹുമയൂൺ കുടീരത്തിലെ താഴികക്കുടം തകർന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Last Updated:

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട സ്ഥലമാണ് ഹുമയൂണിന്റെ ശവകുടീര സമുച്ചയം

Rapid Read
News18
News18
ന്യൂഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്തെ ഹുമയൂണിന്റെ ശവകുടീര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ദർഗയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഡൽഹി ഫയർ സർവീസ് (DFS) ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.
നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം ഡിഎഫ്എസ് ടീമുകൾ മൂന്ന് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി റിപ്പോർട്ടുണ്ട്.ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എട്ട് മുതൽ ഒമ്പത് വരെ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അഞ്ച് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയതായും ഡിഎഫ്എസ് ഉദ്യോഗസ്ഥർ പറഞ്ഞു.മേൽക്കൂര തകർന്നുവീഴുമ്പോൾ കെട്ടിടത്തിനുള്ളിൽ ഇമാം ഉൾപ്പെടെ 15-20 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.വിശദമായ പരിശോധന നടന്നുവരികയാണ്.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട ചരിത്ര സ്മാരകമാണ് ഹുമയൂണിന്റെ ശവകുടീര സമുച്ചയം.16-ാം നൂറ്റാണ്ടിന്റെ മധ്യത്തിലെ മുഗൾ കാലഘട്ടത്തിലെ ഒരു ശവകുടീരം ഇവിടെയുണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹിയിലെ ഹുമയൂൺ കുടീരത്തിലെ താഴികക്കുടം തകർന്നു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement