എൻ്റെ പൊന്നേ ഇവിടെ മുഴുവൻ സ്വർണമാണോ?ഒഡിഷയിലെ വിവിധ ജില്ലകളിൽ 20 ടണ്ണോളം സ്വർണശേഖരം

Last Updated:

ഒഡിഷാ നിയമസഭയിൽ വെച്ച് വകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജെനയാണ് ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്

News18
News18
ഒഡിഷ ഇന്ത്യയിലെ പുതിയ സ്വർണ്ണഖനന കേന്ദ്രമായി മാറാൻ സാധ്യത. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തി. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) അടുത്തിടെ നടത്തിയ ധാതു പര്യവേക്ഷണ പദ്ധതികളിലാണ് 20 ടണ്ണോളം സ്വർണ്ണശേഖരം കണ്ടെത്തിയത്.
ഡിയോഘർ, സുന്ദർഗഡ്, നബരംഗ്പൂർ, കിയോഞ്ചർ, അംഗുൽ, കോരാപുട്ട് എന്നിവിടങ്ങളിലാണ് സ്വർണ്ണ ശേഖരം കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമെ, മയൂർഭഞ്ച്, മൽക്കൻഗിരി, സംബൽപൂർ, ബൗദ്ധ് എന്നിവിടങ്ങളിലും പര്യവേക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നു. 2025 മാർച്ചിൽ, ഒഡിഷ നിയമസഭയിൽ വെച്ച് ഖനി വകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജെനയാണ് ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്.
ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഭൗമശാസ്ത്രപരമായ സൂചകങ്ങൾ അടിസ്ഥാനമാക്കി, ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണം ഇവിടെ നിന്ന് ലഭിക്കുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. ഇത് വലിയൊരു അളവാണെങ്കിലും, ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്.
advertisement
ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി കഴിഞ്ഞ വർഷം ഏകദേശം 700-800 മെട്രിക് ടൺ ആയിരുന്നു. അതേസമയം, 2020 ലെ കണക്കനുസരിച്ച് രാജ്യത്തെ ആഭ്യന്തര ഉത്പാദനം വെറും 1.6 ടൺ മാത്രമാണ്. ഒഡിഷയിലെ ഈ പുതിയ കണ്ടെത്തൽ ഇന്ത്യയുടെ സ്വർണ്ണ ലഭ്യതയിൽ വലിയ മാറ്റങ്ങൾ വരുത്തില്ലെങ്കിലും, ആഭ്യന്തര ഉത്പാദനത്തിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ഇത് വഴി തുറക്കും.
ഒഡിഷ സർക്കാർ, ഒഡിഷ മൈനിംഗ് കോർപ്പറേഷനും (OMC), GSI-യും ചേർന്ന് ഈ കണ്ടെത്തലുകൾ വാണിജ്യവത്കരിക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ്. ഖനന മേഖലയിൽ ഒരു വഴിത്തിരിവാകും എന്ന് പ്രതീക്ഷിക്കുന്ന ഡിയോഘറിലെ ആദ്യത്തെ സ്വർണ്ണ ഖനന ബ്ലോക്ക് ലേലം ചെയ്യാനുള്ള പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നു.
advertisement
GSI, അഡാസ-റാംപള്ളി, ഗോപൂർ-ഗജിപൂർ തുടങ്ങിയ സ്ഥലങ്ങളിൽ പര്യവേക്ഷണം G3 (പ്രാരംഭ പഠനം) തലത്തിൽ നിന്ന് G2 (വിശദമായ സാമ്പിൾ ശേഖരണവും ഡ്രില്ലിംഗും) തലത്തിലേക്ക് ഉയർത്തുകയാണ്. ഈ സ്വർണ്ണ ശേഖരം സ്ഥിരീകരിക്കുകയും ഖനനം സാദ്ധ്യമാവുകയും ചെയ്താൽ, ഇത് പ്രാദേശിക വികസനത്തിന് ഉത്തേജനം നൽകും, ഖനനം, ഗതാഗതം, പ്രാദേശിക സേവനങ്ങൾ എന്നിവയിൽ കൂടുതൽ തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഉണ്ടാകും, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും.ഒഡിഷയുടെ ധാതു കയറ്റുമതിയിൽ വൈവിധ്യം വരും. നിലവിൽ, ഇന്ത്യയുടെ 96% ക്രോമൈറ്റ്, 52% ബോക്സൈറ്റ്, 33% ഇരുമ്പയിര് എന്നിവ ഒഡിഷയിലാണ്.
advertisement
അടുത്ത ഘട്ടങ്ങൾ എന്തൊക്കെ?
അയിരിന്റെ ഗുണനിലവാരവും ഖനനം ചെയ്യാനുള്ള സാധ്യതയും നിർണ്ണയിക്കാൻ പര്യവേക്ഷണവും ലബോറട്ടറി പരിശോധനയും പൂർത്തിയാക്കും.
വാണിജ്യപരമായ സാധ്യത വിലയിരുത്തുന്നതിനായി സാങ്കേതിക സമിതികൾ ചേരും.
MMDR ആക്ടിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് സുതാര്യമായ ലേലം സംഘടിപ്പിക്കും.
പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങൾ നടത്തും.
ഖനന പ്രവർത്തനങ്ങൾക്കായി റോഡുകൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും.
ഒഡിഷയിലെ സ്വർണ്ണ കണ്ടെത്തൽ ഇന്ത്യയുടെ ധാതു തന്ത്രങ്ങൾക്ക് ഒരു പ്രധാന മുതൽക്കൂട്ടാണ്, പ്രത്യേകിച്ച് പ്രാദേശിക സമൂഹങ്ങൾക്ക് ഇത് ഒരു സാമ്പത്തിക നേട്ടമാകും. ഇന്ത്യയുടെ ഇറക്കുമതി ആവശ്യം പൂർണ്ണമായി പരിഹരിക്കില്ലെങ്കിലും, സുസ്ഥിരമായ വളർച്ചയ്ക്കായി ആഭ്യന്തര വിഭവങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഇത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
എൻ്റെ പൊന്നേ ഇവിടെ മുഴുവൻ സ്വർണമാണോ?ഒഡിഷയിലെ വിവിധ ജില്ലകളിൽ 20 ടണ്ണോളം സ്വർണശേഖരം
Next Article
advertisement
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
  • മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തി

  • രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും ചാടിയയാളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

View All
advertisement