'40 വർഷത്തെ ‌കുടുംബം തകർത്ത് 65 വയസ്സുകാരനെ വിവാഹം കഴിച്ചു'; മഹുവ മൊയ്ത്രയ്ക്കെതിരെ ടിഎംസി എംപി

Last Updated:

മഹുവ ഹണിമൂണിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തി തന്നോട് വഴക്കിടാൻ തുടങ്ങിയിരിക്കുകയാണെന്നും കല്ല്യാൺ ബാനർജി

News18
News18
മഹുവ മൊയ്ത്രയെ കടന്നാക്രമിച്ച് ടിഎംസി എംപി കല്ല്യാൺ ബാനർജി. ധാര്‍മികത പാലിക്കാത്തതിനു പാര്‍ലമെന്റില്‍നിന്നു പുറത്താക്കപ്പെട്ട എംപിയാണ് തന്നെ ഉപദേശിക്കാനെത്തിയിരിക്കുന്നകതെന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ മുൻ ബിജെഡി എംപി പിനാകി മിശ്രയുമായുള്ള മൊയ്ത്രയുടെ വിവാഹത്തെ‌ ചേർത്താണ് കല്ല്യാൺ ബാനർജിയുടെ പരാമർശം.
മഹുവ ഹണിമൂണിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തി എന്നോട് വഴക്കിടാൻ തുടങ്ങിയിരിക്കുകയാണെന്നും സ്വന്തം ഭാവി എങ്ങനെ സുരക്ഷിതമാക്കണമെന്നും പണം എങ്ങനെയുണ്ടാക്കണം എന്നും മാത്രമാണ് മഹുവയ്ക്ക് അറിയാവുന്നതെന്നും കല്യാൺ ബാനർജി ആരോപിച്ചു.
"ഞാൻ സ്ത്രീ വിരുദ്ധയാണെന്ന് അവർ പറയുന്നു. അവൾ യഥാർത്ഥത്തിൽ എന്താണ്? 40 വർഷത്തെ ഒരു കുടുംബം തകർത്ത് 65 വയസ്സുള്ള ഒരാളെ വിവാഹം കഴിച്ചു. ആ സ്ത്രീയെ ഉപദ്രവിച്ചില്ലേ? അവർ കുടുംബം തകർത്തോ എന്ന് രാജ്യത്തെ സ്ത്രീകൾ തീരുമാനിക്കും."
"തന്റെ മണ്ഡലത്തിലെ എല്ലാ വനിതാ നേതാക്കൾക്കും അവർ എതിരാണ്. ആരെയും ജോലി ചെയ്യാൻ അവർ അനുവദിക്കുന്നില്ല. 2016 ൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അവർ നേരത്തെ രാഹുൽ ഗാന്ധിയെ സുഹൃത്ത് എന്ന് വിളിച്ചിരുന്നു."
advertisement
"ധാർമ്മികത ലംഘിച്ചതിന് പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു എംപി എനിക്ക് തത്ത്വചിന്തയെക്കുറിച്ച് ഉപദേശിക്കുന്നു! അവർ ഏറ്റവും സ്ത്രീ വിരുദ്ധരാണ്. അവരുടെ ഭാവി സുരക്ഷിതമാക്കാനും പണം സമ്പാദിക്കാനും മാത്രമേ അവർക്ക് അറിയൂ," അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത്ത് കൊൽക്കത്ത ലോ കോളേജിൽ 24 വയസ്സുള്ള നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിലാണ് മഹുവ കല്യാൺ ബാനർജിയെ വിമർശിച്ചിരുന്നത്. പശ്ചിമ ബംഗാളിൽ വളരെ കുറച്ച് പുരുഷന്മാർ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നുള്ളൂ എന്നും ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്തുചെയ്യാൻ കഴിയുമെന്നും ബാനർജി ചോദിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'40 വർഷത്തെ ‌കുടുംബം തകർത്ത് 65 വയസ്സുകാരനെ വിവാഹം കഴിച്ചു'; മഹുവ മൊയ്ത്രയ്ക്കെതിരെ ടിഎംസി എംപി
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement