advertisement

പദ്ധതി പാളി; രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 'ശക്തി പദ്ധതി'ക്കെതിരെ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ

Last Updated:

സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയത് വരുമാനത്തിൽ വൻ ഇടിവുണ്ടായതായി ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു.

News18
News18
ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന പേരിൽ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ശക്തി പദ്ധതിക്കെതിരെ കർണാടകയിലെ ട്രാൻസ്പോർട്ട് കോർപറേഷൻ. സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയത് വരുമാനത്തിൽ വൻ ഇടിവുണ്ടായതായി ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു.
10,613 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ തുക സർക്കാർ‍ നൽകണമെന്ന് കെഎസ്ആർടിസി എംഡി ആവശ്യപ്പെട്ടു. നഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് കത്തയയച്ചിട്ടുണ്ട്.
അതേസമയം, കെഎസ്ആർടിസി ലഗേജ് നിരക്ക് വർദ്ധിപ്പിച്ചതിൽ ഗതാഗത മന്ത്രി കേന്ദ്രസർക്കാരിനെ വിമർശിച്ചു. അധിക ലഗേജ് നിരക്ക് ഈടാക്കുന്നുണ്ടെന്നും 2021-ൽ മുൻ ബിജെപി സർക്കാർ ടിക്കറ്റ് നിരക്കുകളോടൊപ്പം ലഗേജ് നിരക്കും വർദ്ധിപ്പിച്ചിരുന്നുവെന്നും രാമലിംഗ റെഡ്ഡി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 30 കിലോ വരെയുള്ള ലഗേജ് സൗജന്യമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സ്ത്രീകൾക്ക് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. കേരളത്തിലും പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ട്രാൻസ്പോർട്ട് കോർപ്പറേഷന് വരുമാന നഷ്ടമുണ്ടാകുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പദ്ധതി പാളി; രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 'ശക്തി പദ്ധതി'ക്കെതിരെ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ
Next Article
advertisement
'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
'ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ട്'; പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
  • പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ താല്പര്യങ്ങളെ ബാധിക്കും

  • സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരണമെന്ന് ഇന്ത്യ വിശ്വസിക്കുന്നു

  • ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുവെന്ന് ജയശങ്കർ പറഞ്ഞു

View All
advertisement