150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി രണ്ടുപേർ രാജസ്ഥാനിൽ അറസ്റ്റിൽ

Last Updated:

യൂറിയ വളത്തിന്റെ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്

News18
News18
150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി രണ്ടുപേർ രാജസ്ഥാനിൽ പിടിയിൽ. ടോങ്ക് ജില്ലയിലാണ് സംഭവം. ബുണ്ടി ജില്ലയിൽ നിന്നുള്ള സുരേന്ദ്ര പട്‌വ, സുരേന്ദ്ര മോച്ചി എന്നിവരെയാണ് ടോങ്ക് ജില്ലാ പോലീസ് പ്രത്യേക സംഘം (ഡിഎസ്ടി) ബുധനാഴ്ച അറസ്റ്റ് ചെയ്യതത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിബറോണി പോലീസ് സ്റ്റേഷപരിധിയിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നും യൂറിയ വളത്തിന്റെ ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ 150 കിലോ അമോണിയം നൈട്രേറ്റ് കണ്ടെടുത്തതായി ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു.
advertisement
പ്രതികബുണ്ടിയിൽ നിന്ന് ടോങ്കിലേക്ക് സ്ഫോടകവസ്തുക്കൾ വിതരണത്തിനായി കൊണ്ടുപോയതായാണ് പൊലീസ് നിഗമനം.അമോണിയം നൈട്രേറ്റിന് പുറമേ, ഏകദേശം 1,100 മീറ്റർ നീളമുള്ള സേഫ്റ്റി ഫ്യൂസ് വയറും 200 കാട്രിഡ്ജുകളും പോലീസ് പിടിച്ചെടുത്തു. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങലഭിച്ചതിനെത്തുടർന്നായിരുന്നു പൊലീസിന്രെ പരിശോധന. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ ഉറവിടം, ഉദ്ദേശിച്ച ഉപയോഗം, സാധ്യമായ ബന്ധങ്ങൾ എന്നിവ കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും മിശ്ര പറഞ്ഞു.
advertisement
പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഖനനം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോസാധനങ്ങകൊണ്ടുവന്നതെന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവർഷത്തലേന്ന് വലിയ അളവിസ്‌ഫോടകവസ്തുക്കൾ പിടികൂടിയത് ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി രണ്ടുപേർ രാജസ്ഥാനിൽ അറസ്റ്റിൽ
Next Article
advertisement
150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി രണ്ടുപേർ രാജസ്ഥാനിൽ അറസ്റ്റിൽ
150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി രണ്ടുപേർ രാജസ്ഥാനിൽ അറസ്റ്റിൽ
  • രാജസ്ഥാനിലെ ടോങ്കിൽ 150 കിലോ അമോണിയം നൈട്രേറ്റ് കാറിൽ ഒളിപ്പിച്ച് കൊണ്ടുവന്ന രണ്ട് പേർ പിടിയിൽ

  • യൂറിയ വളത്തിന്റെ ചാക്കുകളിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കളും 1100 മീറ്റർ ഫ്യൂസ് വയറും പിടികൂടി

  • പിടിച്ചെടുത്ത വസ്തുക്കളുടെ ഉറവിടം, ഉപയോഗം, ബന്ധങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷണം തുടരുന്നു

View All
advertisement