advertisement

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു കാരണം മോദിയുടെ ജനപ്രീതിയെന്ന് കേന്ദ്രമന്ത്രി

Last Updated:
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ വര്‍ധിക്കുന്നതോടെ കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായേക്കാമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍.
രാജസ്ഥാനില്‍ 28 വയസുകാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ വാര്‍ത്തയ്ക്കു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായപ്രകടനം.
മോദി പല ജനപ്രിയ പദ്ധതികളും നടപ്പാക്കുകയാണ്. അതിനോട് എതിര്‍പ്പുള്ളവരുടെ പ്രതികരണമാണ് ഇത്തരം ആള്‍ക്കൂട്ടകൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ 'അവാര്‍ഡ് വാപസി' ആയിരുന്നു. ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടക്കൊലയായി. 2019 തിരഞ്ഞെടുപ്പില്‍ അതു മറ്റെന്തെങ്കിലുമാകാം. 1984ലെ സിഖ് കൂട്ടക്കൊലയാണ് ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അത്സമയം ആള്‍ക്കൂട്ട കൊലപാതകത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് പി.സി.സി അദ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ആള്‍ക്കൂട്ട കൊലപാതങ്ങള്‍ പതിവായിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തിലെ പൊള്ളത്തരം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു കാരണം മോദിയുടെ ജനപ്രീതിയെന്ന് കേന്ദ്രമന്ത്രി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement