IPL 2020 | ഐപിഎൽ ഫൈനൽ കാണാൻ മോഹൻലാൽ ദുബായിൽ

Last Updated:

ഫൈനൽ മത്സരത്തിൽ നാലു തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ മത്സരം കാണാൻ നടൻ മോഹൻലാൽ ദുബായിലെത്തി. ദുബായ് അന്താരാഷ്ട്ര
ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഐ പി എൽ ഫൈനൽ മത്സരം നടക്കുന്നത്. ഫൈനൽ മത്സരത്തിൽ നാലു തവണ കിരീടം
നേടിയ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
നാലുതവണ ഐ പി എല്‍ കിരീടം നേടിയ ഏറ്റവും ശക്തനായ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഐ പി എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ശ്രേയസ് അയ്യറും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ടീമിനെ ഫൈനലിൽ എത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ശ്രേയസ് അയ്യർ ഇതോടെ മാറിയിരിക്കുകയാണ്. രോഹിത് ശർമ്മയുടെ റെക്കോഡ് ആണ് ശ്രേയസ് അയ്യർ സ്വന്തമാക്കിയത്.
advertisement
Malayalam Superstar @Mohanlal is in #Dubai today watching #IPLfinal at Dubai International Cricket Stadium.
advertisement
2013ൽ നടന്ന ഫൈനലിൽ മുംബൈയെ നയിച്ചത് അന്നത്തെ പ്രായം കുറഞ്ഞ ക്യാപ്റ്റനായ രോഹിത് ആയിരുന്നു..
ടേബിൾ ടോപ്പേഴ്സായ ടീമുകൾ മൂന്ന് തവണ മാത്രമേ കിരീടം നേടിയിട്ടുള്ളു. അതിൽ രണ്ട് തവണയും കിരീടം നേടിയത് മുംബൈ ആയിരുന്നു.
You may also like:Bihar Election Result 2020 | ബിഹാറിൽ CPM മത്സരിച്ചത് നാല് സീറ്റിൽ; മൂന്ന് സീറ്റിൽ ലീഡുമായി മുന്നേറ്റം [NEWS]ഇതുവരെ കണ്ടിട്ടില്ലാത്ത കാമുകിയെ തേടി അർദ്ധരാത്രിയിൽ കാമുകൻ പയ്യന്നൂരിൽ; ഗൂഗിൾ മാപ്പ് ചതിച്ചതോടെ പൊലീസ് പിടിയിലായി [NEWS] പ്രസിഡന്റ് 'പവർ' ഒക്കെ പോയപ്പാ; മാഡം തുസാദ് മെഴുകു മ്യൂസിയത്തിൽ ഗോൾഫ് കളിക്കാരനായി ഡോണാൾഡ് ട്രംപ് [NEWS]
മുംബൈയിൽ ജനിച്ചുവളർന്ന ഒരാൾ ആദ്യമായാണ് മുംബൈ ടീമിനെതിരെയുള്ള ടീമിന് ഐപിഎൽ ഫൈനലിൽ നേതൃത്വം നൽകുന്നത്. അത് ശ്രേയസ് അയ്യർ എന്ന ഡല്‍ഹി ക്യാപ്റ്റനാണെന്നതും ഇത്തവണത്തെ ഐ പി എൽ ഫൈനലിന്റെ പ്രത്യേകതയാണ്.
advertisement
ഈ സീസണിൽ മുംബൈക്ക് എതിരായി നടന്ന മത്സരങ്ങളിൽ മൂന്നുതവണയും ഡൽഹിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഫൈനലിൽ എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | ഐപിഎൽ ഫൈനൽ കാണാൻ മോഹൻലാൽ ദുബായിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement