IPL 2022 |റിങ്കു സിംഗ് ഔട്ടായത് നോ ബോളിലോ? നിര്‍ണായക ഘട്ടത്തില്‍ പരിശോധന നടത്താത്ത അമ്പയറിങ്ങിനെതിരെ ആരാധകര്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തിലുണ്ടായ സംഭവത്തില്‍ ബൗളര്‍ വര മറികടന്നാണോ ബോള്‍ ചെയ്തതെന്നു പരിശോധിക്കാന്‍ പോലും കൂട്ടാക്കാത്ത അമ്പയറിങ്ങിനെതിരെ ആരാധകര്‍
ഐപിഎല്ലില്‍ ഈ സീസണിലെ ഏറ്റവും മികച്ച ത്രില്ലര്‍ മത്സരങ്ങളില്‍ ഒന്നായിരുന്നു ഇന്നലെ നടന്ന കൊല്‍ക്കത്ത- ലക്നൗ മത്സരം. മത്സരത്തിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ യുവതാരം റിങ്കു സിംഗ് ആരാധകമനസ്സ് കീഴടക്കുകയും ചെയ്തു. നിര്‍ണായക മത്സരത്തില്‍ 6 പന്തില്‍ ജയിക്കാന്‍ 21 റണ്‍സ് വേണമെന്നിരിക്കെ താരം ആദ്യ നാല് പന്തുകള്‍ പറത്തിയത് 4,6,6,2 എന്ന കണക്കിലായിരുന്നു.
ടൂര്‍ണമെന്റില്‍ സജീവമായി തുടരാനുള്ള ശ്രമത്തില്‍ കെകെആര്‍ നിര്‍ഭാഗ്യവശാല്‍ രണ്ട് റണ്‍സ് അകലെ വീണെങ്കിലും റിങ്കു സിംഗിന്റെ ഇന്നിംഗ്സ് ഏറെ പ്രശംസിക്കപ്പെട്ടു. കെകെആറിന് ജയിക്കാന്‍ രണ്ട് ബോളില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ അഞ്ചാം പന്തില്‍ റിങ്കു പുറത്താവുകയായിരുന്നു. എവിന്‍ ലൂയിസ് ഒരു മാസ്മരിക ക്യാച്ചിലൂടെയാണ് റിങ്കുവിനെ പുറത്താക്കിയത്. ഇത് കെകെആറിന്റെ വിജയ പ്രതീക്ഷയെ തകിടം മറിച്ചു.
എന്നാല്‍ മത്സരം പൂര്‍ത്തിയായതിനു പിന്നാലെ റിങ്കു സിങ് പുറത്തായ സ്റ്റോയ്‌നിസ്സിന്റെ അഞ്ചാം പന്ത് നോബോള്‍ ആയിരുന്നോ എന്ന ചോദ്യം ഉയര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ ആരാധകര്‍ രംഗത്തെത്തി. ആരോപണം സാധൂകരിക്കുന്ന വിധമുള്ള ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ചിലര്‍ പങ്കുവയ്ക്കുകയും ചെയ്തു.
advertisement
Everyone saying that Rinku's wicket ball was a no ball... We don't know for sure becoz it's not clear... But it should have been to the third umpire... Yet the ground umpires thought there's no need for consulting him. If this actually is a no ball.. All umpires should be fired. pic.twitter.com/e4iwFOJXOm
— Subham Sunnapu (@Hacktastix_09) May 19, 2022
advertisement
സ്റ്റോയ്‌നിസ് ബോള്‍ ചെയ്തത് ഫ്രണ്ട് ഫുട്ട് നോബോളാണെന്നു വ്യക്തമാണ് എന്നാണ് ഒട്ടേറെ ആരാധകരുടെ ആരോപണം. അതേ സമയം, മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തിലുണ്ടായ സംഭവത്തില്‍ ബൗളര്‍ വര മറികടന്നാണോ ബോള്‍ ചെയ്തതെന്നു പരിശോധിക്കാന്‍ പോലും കൂട്ടാക്കാത്ത അമ്പയറിങ്ങിനെ ചോദ്യം ചെയ്യുകയാണ് മറ്റുചിലര്‍.
@KKRiders Stoinis overstepped the line and that was a no ball, Rinku's wicket. Should check the replays, should have been a free hit. @ShreyasIyer15
— Sunder (@rsunders) May 18, 2022
advertisement
ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിക്കും റിങ്കു സിംഗ് (15 പന്തില്‍ 40), സുനില്‍ നരെയ്ന്‍ (7 പന്തില്‍ 21*) എന്നിവരുടെ പോരാട്ടവീര്യത്തിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല. ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കൊല്‍ക്കത്ത ഐപിഎല്‍ നിന്നു പ്ലേ ഓഫ് കാണാതെ പുറത്തായി.
Location :
First Published :
May 19, 2022 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |റിങ്കു സിംഗ് ഔട്ടായത് നോ ബോളിലോ? നിര്‍ണായക ഘട്ടത്തില്‍ പരിശോധന നടത്താത്ത അമ്പയറിങ്ങിനെതിരെ ആരാധകര്‍