advertisement

ആദ്യ വിക്കറ്റ് വീണപ്പോൾ സ്റ്റേഡിയത്തിലെമ്പാടും നിശബ്ദത; ഐ.പി.എൽ. അനുഭവവുമായി മോഹൻലാൽ

Last Updated:

Mohanlal narrates the unique IPL experience he had in Dubai | "കാലിയായ ഗ്യാലറികൾക്ക് നടുവിലാണല്ലോ ഞാൻ ഇരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും ഉള്ളിൽ ഉണ്ട്": മോഹൻലാൽ

കഴിഞ്ഞ ദിവസം ദുബായ് സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ. ഫൈനൽ മത്സരങ്ങൾക്കിടയിൽ കളിയുടെ ചൂടിന് ആവേശം കൂട്ടി ഒരു മുഖം ഗാലറിയിൽ തീർത്തും അവിചാരിതമായി പ്രത്യക്ഷപ്പെട്ടു. നടൻ മോഹൻലാൽ. മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് കളിയുടെ ആവേശത്തിനിടയിൽ മോഹൻലാലിൻറെ വരവ് മലയാളി പ്രേക്ഷകർ തങ്ങളുടെ സ്‌ക്രീനിന്റെ മുന്നിലിരുന്ന്‌ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
ഒട്ടേറെ മത്സരങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ആളും ആരവവുമൊഴിഞ്ഞ ഗാലറിയിലെ കാണിയായി ഇരിക്കേണ്ടിവന്ന അനുഭവത്തെ കുറിച്ച് മോഹൻലാൽ എഴുതുന്നു. മനോരമയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പ് ചുവടെ:
"ഞാൻ പല സ്റ്റേഡിയങ്ങളിലും കളി കണ്ടിട്ടുണ്ട്. പക്ഷേ ഈ ഐ.പി.എൽ. ഫൈനൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സ്റ്റേഡിയത്തിന്റെ അലറി മറിയുന്ന ലഹരിയായിരുന്നു എക്കാലവും കളിയുടെ ലഹരിക്കും മുൻപ് തലയ്ക്കു പിടിക്കുന്നത്. ഫുട്ബോളിലായാലും ക്രിക്കറ്റിലായാലും റഗ്ബിയിലായാലും ഇതിനു മാറ്റമില്ല. സ്റ്റേഡിയത്തിൽ ഇരിക്കുമ്പോൾ എല്ലാവർക്കും ഒരു മനസ്സാണ്. എന്നാൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഐ.പി.എൽ. ഫൈനലിന് ആരവവും ആളും ഇല്ലാതെ ഇരിക്കുന്നത് വേറെ ഒരു അനുഭവമാണ്. കളിക്ക് കളിയുടെ ലഹരിയുണ്ട്. അത് നേരിൽ കാണുന്നത് വല്ലാത്ത അനുഭവവുമാണ്. അതിലൂടെ തന്നെയാണ് ഞാൻ കടന്നുപോയത്. എന്നാൽ ആദ്യ പന്തിൽ തന്നെ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണപ്പോഴാണ് ശരിക്കും ഞെട്ടിയത്. സ്റ്റേഡിയത്തിൽ എമ്പാടും നിശബ്ദത. മുമ്പായിരുന്നെങ്കിൽ വിക്കറ്റ് വീണ ആ നിമിഷം ഒരു വെടിക്കെട്ട് പോലെ ഇവിടം കുലുങ്ങിയേനെ. കാലിയായ ഗ്യാലറികൾക്ക് നടുവിലാണല്ലോ ഞാൻ ഇരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും ഉള്ളിൽ ഉണ്ട്. പക്ഷേ ആ നിശബ്ദതയ്ക്കു മേലെയായിരുന്നു ഈ ഐ.പി.എൽ. ഫൈനൽ നൽകിയ അനുഭവം. ഓരോ പന്തിലും ആവേശം നിറച്ച ഫൈനൽ."
view comments
മലയാളം വാർത്തകൾ/ വാർത്ത/IPL/
ആദ്യ വിക്കറ്റ് വീണപ്പോൾ സ്റ്റേഡിയത്തിലെമ്പാടും നിശബ്ദത; ഐ.പി.എൽ. അനുഭവവുമായി മോഹൻലാൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement