IPL 2020| വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും പഞ്ചഗുസ്തി പിടിച്ചാൽ ആരുജയിക്കും; ഉത്തരം ശ്രേയസ് അയ്യർ പറയും 

Last Updated:

ടീമിലെ ഏറ്റവും നല്ല ശരീരഘടനയുള്ള ആ താരമേത്? ശ്രേയസ് അയ്യർ പറയുന്നു

ക്രിക്കറ്റ് മൈതാനത്ത് ഏറ്റവും ശാരീരിക ക്ഷമത പ്രകടിപ്പിക്കുന്ന കളിക്കാരിൽ ഒരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ശ്രേയസ് അയ്യരോട് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ വീഡിയോ ക്വിസ്സിൽ ഒരു ചോദ്യം ചോദിച്ചു. വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും തമ്മിൽ പഞ്ചഗുസ്തി നടത്തിയാൽ ആരു ജയിക്കുമെന്നായിരുന്നു ചോദ്യം. കോഹ്ലി വിജയിക്കുമെന്നായിരുന്നു ശ്രേയസ് അയ്യരുടെ ഉത്തരം. എന്നാൽ ഇന്ത്യൻ ടീമിൽ  മികച്ച ശരീരഘടനയുടെ കാര്യത്തിൽ ശ്രേയസ് അയ്യരുടെ ചോയിസ് പാണ്ഡ്യയായിരുന്നു.
കോഹ്ലിയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും സംസാരം മിക്കപ്പോഴും വാച്ചുകളെ കുറിച്ചായിരിക്കുമെന്നും അയ്യർ വീഡിയോയിൽ പറയുന്നു. ഇന്ത്യൻ ടീമിലെ അഞ്ചാം നമ്പർ താരമായ ശ്രേയസ് അയ്യർ  ക്യാപ്റ്റനെ പ്രശംസിച്ചിക്കുന്നു. ''അദ്ദേഹം സംസാരിക്കുന്നതും കളിക്കാരെ അഭിനന്ദിക്കുന്നതും നല്ലൊരു അനുഭവമാണ്. യുവതാരങ്ങൾക്കെല്ലാം റോൾ മോഡലാണ് അദ്ദേഹം''- ശ്രേയസ് അയ്യർ പറഞ്ഞു.
advertisement
''അദ്ദേഹം ഓരോ തവണ മൈതാനത്തിറങ്ങുമ്പോഴും ആദ്യ മത്സരം കളിക്കുന്ന പോലെയാണ് തോന്നാറുള്ളത്. ഒരിക്കലും തളർന്ന് കാണാറില്ല. സിംഹത്തെ പോലെ എപ്പോഴും  ഉന്മേഷവാനായിരിക്കും. കളിക്കളത്തിലെത്തിയാൽ ശരീരഭാഷ തന്നെ മാറും. കുറേയേറെ അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്''- ശ്രേയസ് അയ്യർ പറയുന്നു.
advertisement
മുംബൈയിൽ അയൽവാസികളാണ് കോഹ്ലിയും അയ്യരും. അതുകൊണ്ടുതന്നെ ഇരുവർക്കുമിടയിൽ പ്രത്യേക അടുപ്പവുമുണ്ട്. ദോശ കൊണ്ടുവന്ന് കൊടുത്ത അയ്യർക്ക് നന്ദി പറഞ്ഞുകൊണ്ട് അടുത്തിടെ വിരാട് കോഹ്ലി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ''വീട്ടിൽ നിന്ന് 500 മീറ്റർ അകലെ മാത്രമുള്ള ഒരു നല്ല അയൽക്കാരൻ ഞങ്ങൾക്കായി വീട്ടിലുണ്ടാക്കിയ ചൂട് നീർദോശ കൊണ്ടുവന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. ഏറെ നാളുകൾക്ക് ശേഷം ഇത്രയും നല്ല ദോശ കഴിക്കാനായതിന് അദ്ദേഹത്തിന്റെ അമ്മയോട് നന്ദി പറയുന്നു. ഞങ്ങൾ തിരികെ നൽകിയ മഷ്റൂം ബിരിയാണി ഇഷ്ടമായെന്ന് കരുതുന്നു.''- എന്നായിരുന്നു കോഹ്ലി കുറിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും പഞ്ചഗുസ്തി പിടിച്ചാൽ ആരുജയിക്കും; ഉത്തരം ശ്രേയസ് അയ്യർ പറയും 
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement