ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിൽ ബസിടിച്ച് 13-കാരി മരിച്ചു; പിതൃസഹോദരിക്ക് പരിക്ക്

Last Updated:

ചികിത്സയിലുള്ള മുത്തശ്ശിയെ കാണാൻ പോകുന്നതിനിടെയാണ് അപകടം

News18
News18
പാലക്കാട്: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശിയെ കാണാൻ പിതൃസഹോദരിക്കൊപ്പം പോകവേ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. കൊട്ടേക്കാട് ആനപ്പാറ സ്വദേശി സതീഷിന്റെയും ഷിബയുടെയും മകൾ ആരതി (13) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന പിതൃസഹോദരി കൊടുമ്പ് കരിങ്കരപ്പള്ളി അമ്പലപ്പറമ്പ് ദേവി സുരേഷിനെ (38) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രനഗർ മൂകാംബിക വിദ്യാനികേതൻ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് ആരതി.
തിങ്കളാഴ്ച വൈകുന്നേരം 5.15നാണു സംഭവം. മമ്പറം ഭാഗത്തെ കടയിൽ കയറിയ ശേഷം ഇരുവരും സ്കൂട്ടറിൽ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുകയായിരുന്നു. മെഡിക്കൽ കോളജിനു മുന്നിലെത്തിയപ്പോൾ ദേശീയപാത മുറിച്ചുകടക്കുന്നതിനായി തിരിയുന്നതിനിടെ ഗുരുവായൂരിൽ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർടിസി ബസ് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരതി മരിച്ചിരുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ബസ് ഡ്രൈവറുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിൽ ബസിടിച്ച് 13-കാരി മരിച്ചു; പിതൃസഹോദരിക്ക് പരിക്ക്
Next Article
advertisement
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
  • യുപിഐ ഇടപാടുകൾക്ക് ഇനി ബയോമെട്രിക് ഓതൻ്റിക്കേഷൻ, ഒക്ടോബർ 8 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

  • ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ആധാർ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഓതൻ്റിക്കേഷൻ.

  • മുംബൈ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ എൻപിസിഐ പദ്ധതിയിടുന്നു.

View All
advertisement